©️Copyright protected🔏
This work is protected in accordance with section
45 of the copyright act (14 of 1957) and should not be used in full or part with or without the creator (aaradhika) prior permission.
Ipm:(എന്റെ അനുവാദം കൂടാതെ കഥ പകർത്തുകയോ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുകയോ ചെയ്‌താൽ ആ വ്യക്തിക്ക് എതിരെ ഞാൻ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു കൊള്ളുന്നു..)
Part-1
5.30 മണിക്കുള്ള അലാറം കേട്ടതും അവൾ കണ്ണുകൾ മെല്ലെ ചിമ്മി തുറന്നു.ഒന്ന് നേരെ നിവർന്ന് കിടന്ന ശേഷം അവൾ കൈകൾ കൂപ്പി ദൈവത്തെ സ്തുതിച്ചു കൊണ്ട് എഴുന്നേറ്റ് നിലത്ത് വിരിച്ച് കിടന്നിരുന്ന പായ മടക്കി ഒരു സൈഡിലേക്ക് വെച്ചു.
റൂമിലെ തന്നെ ബാത്‌റൂമിൽ കയറി പല്ലും തേച്ച് മുഖവും കഴുകി ഇറങ്ങി.
ശേഷം ചാരിയിട്ടിരിക്കുന്ന കതക് തുറന്ന് താഴേക്കുള്ള കോണി പടികൾ ഓരോന്നും ഇറങ്ങി.
അടുക്കളയിലേക്ക് ചെന്ന് വർക്ക് ഏരിയയിലുള്ള അടുപ്പിൽ വിറക് വെച്ച് തീ കത്തിച്ച് ചോറ് വെക്കാനായി വെള്ളം പിടിച്ച കലം അടുപ്പിലേക്ക് വെച്ചു.
കുളിക്കാൻ വെള്ളം ചൂടാക്കുന്നതും ചോറ് വെക്കുന്നതും ഒക്കെ വിറക് അടുപ്പിൽ ആണ്. ബാക്കി കാര്യങ്ങൾക്ക് ഗ്യാസും.
ശേഷം ഫ്രിഡ്ജിൽ നിന്നും തലേന്ന് തോരത്തിന് അരിഞ്ഞു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് എടുത്ത് പുറത്തേക്ക് വെച്ചു. ഒപ്പം നല്ല പുളിപ്പുള്ള കട്ടി തൈരും, വൃത്തിയാക്കി വെച്ചിരിക്കുന്ന അയല മീനും എടുത്തു.
ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ടവൾ ഓരോ ജോലിയും ചെയ്ത് തുടങ്ങി.
7 മണിയടുപ്പിച്ച് അമ്മ ക്ഷേത്രത്തിൽ പോയിട്ട് വന്നപ്പോഴേക്കും സ്ഥിരം കാഴ്ച തന്നെയായിരുന്നു കണ്ടത്. ചോറ് വാർക്കാനായി വെച്ചിരിക്കുന്നു. പുളിശ്ശേരിയും തോരനും മീൻ പൊരിച്ചതും റെഡിയാക്കി, രാവിലെ കഴിക്കാനായി ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി ചായ ഫ്ലാസ്കിലേക്ക് ഒഴിക്കുന്നവളെ അവർ കണ്ണിമയ്ക്കാതെ നോക്കി നിന്നു.
"മൈന ഇന്നും എഴുന്നേറ്റില്ലേ ചിത്തിരെ..."
ഫ്ലാസ്ക് അടക്കാൻ തുടങ്ങുന്നവളെ നോക്കിയവർ ചോദിച്ചതും ചിത്തിര മുഖമുയർത്തി അവരെ നോക്കി.
"ഇല്ലമ്മേ.. അമ്മയ്ക്ക് ചായ ഒഴിക്കട്ടെ."
"അതൊക്കെ ഞാൻ എടുത്തോളാം.. നീ പോയി റെഡിയാവാൻ നോക്ക്."
അമ്മ പറഞ്ഞതും ചിത്തിര തലയാട്ടി ദൃതിയിൽ റൂമിലേക്ക് കോണിപടികൾ ഓടി കയറി.
"പതുക്കെ ഓട് കുട്ടി.. ധൃതി പിടിച്ച് ഒരിടത്തും തട്ടി വീഴാതെ."
അവളുടെ ഓട്ടം കണ്ടവർ ശാസനയോടെ പറഞ്ഞു.
റൂമിലെത്തി കുളിച്ചു മാറാനുള്ള ഡ്രസ്സ് എടുത്ത് ചിത്തിര കുളിമുറിയിലേക്ക് കയറി.
തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകി ഇറങ്ങുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. കുളിച്ചിറങ്ങി തലയിൽ കെട്ടി വെച്ചിരുന്ന ടവൽ അഴിച്ച് ഫാൻ ഓൺ ചെയ്ത് മുടി തുവർത്താൻ തുടങ്ങി.
കുളിച്ച് മെറൂൺ കളർ കുർത്തയും വൈറ്റ് കളർ ലെഗ്ഗിൻസും ഇട്ട് വന്ന് ഇടുപ്പ് വരെ നീണ്ട് കിടക്കുന്ന അതികം കട്ടിയില്ലാത്ത മുടി കുളിപ്പിന്നൽ പിന്നി ഇട്ട് ചെറുതായി ഒന്ന് ഒരുങ്ങി കോളേജിൽ കൊണ്ട് പോകാനുള്ള നോട്സ് ഒക്കെ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയവൾ ബാഗും എടുത്ത് താഴേക്ക് പോയി...
താഴെ എത്തിയതും കണ്ടു ഒരു മിഡിയും ഇട്ട് തോളിൽ നിന്നും അല്പം ഇറങ്ങി കിടക്കുന്ന മുടി അലസമായി ക്ലിപ്പ് ഇട്ട്, ഭക്ഷണം കഴിക്കുന്നവളെ.
"എന്റെ ചിത്തിരേ ഇങ്ങനെ ലേറ്റ് ആയാൽ ഇന്നത്തെ ക്ഷേത്രത്തിൽ പോക്ക് നടക്കില്ലാട്ടോ.ഇപ്പൊ തന്നെ സമയം 8 മണിയായി,8.30 ആണ് ബസ്.."
തന്റെ കൈയിൽ കിടക്കുന്ന വാച്ചിൽ നോക്കി ചിത്തിരയെ കണ്ണ് കൂർപ്പിച്ച് കൊണ്ട് മൈന പറഞ്ഞതും അടുത്ത് നിന്നിരുന്ന അമ്മ അവളുടെ തലയിൽ ചെറുതായി കൊട്ടി.
"ആ.. അമ്മേ.."
"മിണ്ടരുത് നീ.. നിന്നെ പോലെ രാവിലെ വരെ കിടന്നുറങ്ങുകയല്ല അവള്. മോൾക്ക് നേരത്തിന് കഴിക്കാൻ എല്ലാം ഉണ്ടാക്കി വെച്ചിട്ടാ ആ കുട്ടി റെഡി ആകാൻ പോയത്. ഒരു കൈ സഹായത്തിന് നിന്നെ ഇവിടെ എങ്ങും കാണാറില്ലല്ലോ. എന്നിട്ടവളുടെ സംസാരം കേട്ടില്ലേ. 😬"
അമ്മ പറഞ്ഞതും മൈന അവരെ നോക്കി ഇളിച്ചു. ഇതൊക്കെ കേട്ട് ഒരു ചിരിയോടെ ചിത്തിര കഴിക്കാൻ തുടങ്ങിയിരുന്നു.
കഴിച്ചു കഴിഞ്ഞതും അമ്മ കെട്ടിവെച്ച പൊതിച്ചോറ് ഇരുവരും എടുത്ത് ബാഗിൽ ഇട്ട് യാത്രയും പറഞ്ഞ് ഇറങ്ങി.
പാടവരമ്പിൽ കൂടി 10 മിനിറ്റ് പോലും നടക്കേണ്ട മഹാദേവന്റെ അമ്പലത്തിൽ എത്താൻ. എങ്കിലും വേഗത്തിൽ ആയിരുന്നു ഇരുവരും പോയത്, കാരണം ബസ് മിസ്സാകും എന്നൊരു ഒറ്റ ടെൻഷൻ.
"എന്റെ മഹാദേവാ കൂടുതൽ ഒന്നും വേണ്ടാ.. ഒരു നോട്ടം മാത്രം മതി. നിനക്ക് തന്നെ അറിയാലോ എന്നും ബസ് ഇറങ്ങി ഞാൻ നോക്കും പക്ഷെ തിരികെ ഒരു നോട്ടം പോലും കിട്ടാറില്ല. എല്ലാ ദിവസവും നിനക്ക് ഞാൻ കാണിക്ക ഇടുന്നതിന്റെ നന്ദിയായിട്ട് ഇന്നൊരു ദിവസം എങ്കിലും പുള്ളിക്കാരനെ കൊണ്ട് എന്നെ ഒന്ന് നോക്കിപ്പിച്ചൂടെ.. 😕"
"ഉവ്വ.. എന്റെ ചിത്തിരെ മൂപ്പർക്ക് പോലും പറ്റാത്ത കാര്യം ആണ് മോളിപ്പോൾ പറഞ്ഞത്... നിന്റെ പൈസ പോകുന്നത് മിച്ചം 🤭."
മഹാദേവന്റെ വിഗ്രഹത്തിൽ നോക്കി പ്രാർത്ഥിച്ചു കൊണ്ട് നിന്ന ചിത്തിരയെ മൈന കളിയാക്കി ചിരിച്ചതും തിരിച്ച് പെണ്ണിന്റെ വക തുറിച്ചു നോട്ടം കിട്ടിയതോടെ മൈന നല്ല കുട്ടിയായി ചുറ്റും പ്രദക്ഷിണം വെക്കാൻ തുടങ്ങി.
"അവള് പറയുന്നത് പോലെ ഞാൻ പ്രാർത്ഥിക്കുന്നത് നടക്കാത്ത കാര്യം ആണോ ഭഗവാനെ. 😒"
മങ്ങിയമുഖത്തോടെ അവളത് ചോദിച്ചതും ഒരിളം കാറ്റ് വന്നവളെ തഴുകി പോയി....കുറച്ചു നാളായുള്ള സ്ഥിരം പ്രാർത്ഥനയാണ്..
പ്രസാദവും വാങ്ങി പടിക്കൽ ഊരിയിട്ട ചെരുപ്പും ഇട്ട് ബാഗും എടുത്ത് ഇരുവരും അമ്പലത്തിൽ നിന്നും ഇറങ്ങി പെട്ടെന്ന് ബസ് സ്റ്റോപ്പിലേക്ക് ചെന്നു..
സ്റ്റോപ്പിൽ സ്ഥിരം കാണുന്ന കുറച്ചു പേർ ഉണ്ടായിരുന്നു. അവരെ കണ്ടതും ചിത്തിര ചിരിച്ചു. മൈന എല്ലാവരോടും സംസാരിച്ച് നിന്നു.5 മിനിറ്റ് കഴിഞ്ഞതും 'നാഥൻ ' എന്ന പേര് എഴുതിയ ബസ് വരുന്നത് കണ്ടതും ചിത്തിരയുടെ ഹൃദയം വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു.
അവളുടെ വെപ്രാളവും പരവേശവും കണ്ടതും മൈനക്ക് ചിരി വന്നു.
ബസ്,സ്റ്റോപ്പിൽ നിർത്തിയതും ആളുകൾക്കിടയിലൂടെ ഇരുവരും നൂണ്ട് കയറി മുന്നിൽ ഡ്രൈവർ സീറ്റിന് തൊട്ടടുത്തുള്ള കമ്പിയിൽ പിടിച്ച് നിന്നു..സ്ഥിരം അവിടെയാണ് ഇരുവരും നിക്കാറ്. അടുത്ത സ്റ്റോപ്പ് മുതലേ തിരക്ക് കൂടു. എങ്കിലും കോളേജ് പിള്ളേര് കാണും. അവർക്ക് ഇടയിലൂടെ നൂണ്ട് കേറുക എന്നത് ഇത്തിരി വലിയ കാര്യം തന്നെയാണ്.
മൈന ആയിരിക്കും ആദ്യമേ കയറുക,ശേഷം ചിത്തിരയുടെ കൈ പിടിച്ച് അവളുടെ ഒപ്പം നിർത്തും.
കിളി ബെൽ അടിച്ചതും സ്റ്റിയറിങ്ങിൽ ഇരുന്ന ചെറു കറുത്ത രോമങ്ങൾ നിറഞ്ഞിരുന്ന അവന്റെ കൈ ഗിയർ മാറ്റി ബസ് മുന്നോട്ട് എടുത്തു.
ചിത്തിര പാളി ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയതും കണ്ടു ചന്ദന കളർ ഷർട്ടും കറുപ്പ് ലുങ്കിയും ഇട്ട് ഇരിക്കുന്നവനെ. നീണ്ട് കോലനെ ഉള്ള മുടി നെറ്റിയിൽ വീണ് കിടക്കുന്നുണ്ട്. ചെന്നിയിൽ കൂടി വിയർപ്പ് തുള്ളികൾ രൂപപ്പെട്ട് ചെവിക്ക് പിറകിലൂടെ കഴുത്തിലേക്ക് ഒഴുകി ഇറങ്ങുന്നുണ്ട്. കഴുത്തിൽ കെട്ടിയിരിക്കുന്ന സ്വർണ്ണമാലയിൽ കൊരുത്തിട്ടിരിക്കുന്ന ഏലസ് ഷർട്ടിനുള്ളിൽ ഇട്ടിട്ടുണ്ട്. ഷർട്ടിലെ ആദ്യം രണ്ട് ബട്ടൺ ഓപ്പൺ ആണ്.വലത് കൈയിലെ ഇടിവളയും ഗൗരവം നിറഞ്ഞ മുഖവും,ഇളം റോസ് ചുണ്ടും, കവിളിൽ ഉള്ള നുണക്കുഴിയെ മറച്ചുകൊണ്ട് വളർന്ന താടിയും ..എല്ലാം പുതുമയോടെന്ന പോലെ ചിത്തിര കണ്ണെടുക്കാതെ നോക്കി നിന്ന് ആസ്വദിക്കുന്നുണ്ട്.
"ഡീ.. പതിയെ നോക്ക്,നീ പബ്ലിക് ആയി വായിനോക്കി എന്റെ മാനം കളയരുത് പ്ലീസ്.."
കാതിനോരം മൈനയുടെ ശബ്ദം കേട്ടപ്പോൾ ആണ് ചിത്തിരയ്ക്ക് ബോധം വന്നത്. ബസിൽ ഇത്രയും ആളുകൾ നിൽക്കുമ്പോൾ താൻ അതൊന്നും ശ്രെദ്ധിക്കാതെ വായിനോക്കിയത് ഓർക്കേ അവൾക്ക് ജാള്യത തോന്നി.
എങ്കിലും ഒട്ടുമിക്ക കോളേജ് പെൺപിള്ളേരുടെ നോട്ടവും അവനിൽ തന്നെയാണ്. ചിലരിൽ ആരാധന ആണെങ്കിൽ മറ്റു ചിലരിൽ വല്ലാത്ത നഷ്ട ബോധവും ആയിരുന്നു..ഇത്തിരി അസൂയയോടെ അവൾ എല്ലാരേയും നോക്കി.. ഇതൊന്നും അറിയാതെ സീറ്റിൽ ഇരിക്കുന്നനെ കാണെ ചിതിരയുടെ മുഖത്ത് പരിഭവം തെളിഞ്ഞു..
പെട്ടെന്നാണ് ചിത്തിരയുടെ കാതുകളിലേക്ക് ബസിലെ സ്പീക്കർ വഴി കേൾക്കുന്ന പാട്ട് എത്തിയത്.
മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തിങ്ങും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ ..
മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തിങ്ങും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ ..
മിഴിയാകെ തേടും കാവ്യം നീയാണെ
മീട്ടും വിരലുകളെന്നും ഞാനാണേ
കാതാകെ കേൾക്കും പാട്ടിൽ നീയാണെ
മൂളും ചുണ്ടുകളിന്നും ഞാനാണേ
ഞാൻ നിഴലായി മാറുന്നു
കണ്ണിൽ തേൻ ചോരുന്നു
മിഴിയിൽ നീ അകലെ എൻ കണ്ണിൽ കണിയായി
കണിയായീ
മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തിങ്ങും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ ..
മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ
നിൻ സ്‌നേഹം തിങ്ങും നോക്കാൽ
നെഞ്ചിൽ പെയ്യും നീയേ ..
"കുഞ്ഞാപ്പി...."
പാട്ട് ആസ്വദിച്ച് നിൽക്കുമ്പോൾ ആണ് ഗൗരവത്തോടെയുള്ള ശബ്ദം കേൾക്കുന്നത്. അവന്റെ പരുക്കൻ സൗണ്ട് കേട്ടതും ബസിലെ കിളിയായ കുഞ്ഞാപ്പി പെട്ടെന്ന് തന്നെ പാട്ട് മാറ്റി.
"എന്റെ ബദ്രി നിനക്കൊന്ന് പതിയെ വിളിച്ചൂടെ ടാ.. 😬"
ടിക്കറ്റ് എടുക്കാൻ വന്ന സതീഷ് ചോദിച്ചതും കൂർപ്പിച്ചുള്ള നോട്ടം ആയിരുന്നു മറുപടിയായി അയാൾക്ക് കിട്ടിയത്.
പാട്ട് മാറ്റിയതിൽ സങ്കടം വന്നെങ്കിലും ആ ശബ്ദം കേട്ടപ്പോൾ തന്റെ ഉള്ള് കിടുങ്ങിയത് ചിത്തിര അറിഞ്ഞിരുന്നു.
കോളേജ് സ്റ്റോപ്പ് എത്തിയതും നിറയെ കുട്ടികൾ ഉണ്ടായിരുന്നു അവിടെ ഇറങ്ങാൻ. ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്ത് കോളേജ് ഗേറ്റിന് ഉള്ളിലേക്ക് കടക്കാൻ തുടങ്ങിയതും ചിത്തിര എല്ലാ ദൈവങ്ങളെയും മനസിൽ വിളിച്ചു കൊണ്ട് തിരിഞ്ഞ് ബസിൽ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി.
എന്നത്തെയും പോലെ ആളുകൾ കയറുന്നത് നോക്കി ഇരിക്കുന്നതും ബെൽ അടിച്ചപ്പോൾ അറിയാതെ പോലും ഒരു നോട്ടം തരാതെ പോകുന്നതും കാണെ അവളുടെ കണ്ണുകൾ നിറഞ്ഞു.
"ആഹാ.. മോളുടെ ഇന്നത്തെ കാണിക്കയും വെറുതെ ആയിപ്പോയല്ലേ."
ഇതെല്ലാം കണ്ടുകൊണ്ട് ചിത്തിരയുടെ അടുത്ത് നിന്ന് മൈന ചോദിച്ചതും മങ്ങിയ മുഖത്തോടെ അവൾ മുഖം കുനിച്ചു.
"എന്റെ പൊന്ന് ചിത്തു, ഇതൊക്കെ ഇങ്ങനെയെ ഉണ്ടാവു എന്ന് നിനക്ക് അറിയാവുന്നത് അല്ലേ. പിന്നെ എന്തിനാ സങ്കടം... ഏഹ്.."
അവളുടെ മുഖം കണ്ട് തോളിൽ കൂടി കൈ ഇട്ട് മൈന ചോദിച്ചതും ചിത്തിര അവളെയൊന്ന് നോക്കി.
"എന്നാലും...😒"
"ഒരേന്നാലും ഇല്ല.. നീ വന്നേ"
ചിത്തിരയുടെ കൈയും പിടിച്ച് മൈന നടക്കുമ്പോൾ ഒരു ആശ്വാസത്തിന് എന്നപോലെ ചിത്തിരയുടെ വലത് കൈ ടോപ്പിന് പുറത്ത് കിടക്കുന്ന മാലയിലെ,തന്റെ നെഞ്ചിൽ തട്ടുന്ന 'താലി'യിലേക്ക് നീണ്ടു...
അതിലെ ബദ്രിനാഥ് എന്ന പേര് അത്രയും തെളിമയോടെ കുറിച്ചിട്ടുണ്ടായിരുന്നു.....
(തുടരും )
ക്‌ളീഷേ ആണ് 😁.
പുതിയ സ്റ്റോറി ആണ്... വായിച്ച് സപ്പോർട്ട് ചെയ്യണം 😌.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം