ഞാൻ ഇപ്പോൾ വരാം.എസ് പി ഗജേന്ദ്ര സിംഹം ചെറിയൊരു നിശ്വാസത്തോടെ പറഞ്ഞു.
സർ, കളക്ടറും എം എൽ എ യും എത്തിയിട്ടുണ്ട്. ഇനിയും സർ വരാത്തതുകൊണ്ട് ചെറിയ ചൂടിലാണ് അവർ.
ഐ നോ റിയാസ്.ബട്ട് സിറ്റുവേഷൻ ഈസ് ഡിഫികൾട്ട്.അത്രയ്ക്ക് സീരിയസ് ആണ് വരദയ്ക്ക്.ഏതായാലും ഞാൻ പറഞ്ഞതുപോലെ ഉടനെ അവിടെ എത്താം.ഇട്സ് മൈ ഡ്യൂട്ടി.ഞാൻ വരുന്നത് വരെ താൻ ഒന്ന് ഹാൻഡിൽ ചെയ്യൂ.
യെസ് സർ.റിയാസ് പറഞ്ഞു.
ഗജേന്ദ്ര സിംഹം കോൾ കട്ട്‌ചെയ്തയുടനെ അമ്മ ഗിരിജാ ദേവിയോട്.അമ്മേ ഞാൻ പോയിട്ട് ഉടനെ വരാം.അമ്മ ഇവിടുത്തെ കാര്യം നോക്കണം.
അത്രയ്ക്ക് അത്യാവശ്യമാണോ മോനെ.ഗിരിജ തന്റെ മകനോട് സങ്കടത്തിൽ ചോദിച്ചു.
അതെ അമ്മേ.ഞാൻ പോയെ മതിയാകു.അമ്മ കാര്യങ്ങൾ നോക്കുമല്ലോ അല്ലെ? ഗജേന്ദ്രൻ ചെറിയൊരു സംശയഭാവത്തിൽ ചോദിച്ചു.
അതെന്താ നീ അങ്ങനെ ചോദിച്ചത്.നിന്നെപ്പോലെ തന്നെയാണ് എനിക്ക് വരദ മോളും.മരുമകളല്ല മകളാണ് എനിക്കവൾ.നമ്മുടെ കുടുംബത്തിലേക്ക് പുതിയൊരു അംഗംകൂടി വരികയാണ്.അപ്പോൾ ആ സന്തോഷം ചെറുതൊന്നുമല്ല.നീ പോയിട്ട് വരു മോനെ.ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം.
അല്ല അമ്മ മാത്രം ഒറ്റയ്ക്ക് ഇവിടെ.
അത് സാരമില്ല മോനെ.കുറച്ചുകഴിഞ്ഞ് മോന്റെ അച്ഛൻ വരും.അപ്പോൾപിന്നെ ഞാൻ ഒറ്റയ്ക്ക് ആവില്ലല്ലോ.മോൻ സമാധാനമായി പോയിട്ട് വാ.എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം.
ശരി അമ്മേ.
പെട്ടെന്ന് വീണ്ടും ഒരു ഫോൺകോൾ.....
ഹലോ ഗജേന്ദ്ര സിംഹം.ആരാണ് സംസാരിക്കുന്നത്?
ഞാൻ ജില്ലാ കളക്ടർ രാഗിണി രാമചന്ദ്രൻ.ഇവിടെ ഇത്രയും സീരിയസായ ഒരു ഇൻസിഡന്റ് ഉണ്ടായിട്ട് താങ്കൾക്ക് മാത്രം എന്താണ് ഒരു സീരിയസും ഇല്ലാത്തത്.ആ കുട്ടിയുടെ കണ്ടിഷൻ അത്രയ്ക്ക് ക്രിട്ടിക്കൽ ആണ്.
മാഡം ഞാൻ പുറപ്പെട്ടുകഴിഞ്ഞു.ഇവിടെ എന്റെ ഭാര്യയും സീരിയസ് കണ്ടിഷനിൽ ആണ്
എന്നിട്ടും ഞാൻ പുറപ്പെടുകയാണ്.ഫോർ മൈ കമ്മിറ്റ്മെന്റ്.ഗജേന്ദ്ര കോൾ കട്ട് ചെയ്തു.
ഉടനെ ഗജേന്ദ്രൻ ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയയിൽ എത്തി തന്റെ ഇന്നോവ ക്രിസ്റ്റ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീക്കി. ഗേറ്റ് കടക്കുന്ന നേരം ഹോസ്പിറ്റലിലേക്ക് നോക്കികൊണ്ട് അദ്ദേഹം മുന്നോട്ട് പോയി.തന്റെ ഭാര്യക്കും പിറക്കാൻ പോകുന്ന കുഞ്ഞിനും നല്ലത് മാത്രം വരുത്തണമെന്ന് തന്റെ മനസ്സിൽ പ്രാർത്ഥിച്ചു.അതിനിടയിൽ ചെറിയൊരു മഴയും തുടങ്ങി.
******************************************
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കോട്ടയം.
ഐ സി യു വിൽ നിന്ന് ഡോക്ടർ വർഗീസ് സ്റ്റീഫൻ ഇറങ്ങിവന്നു.
ഡോക്ടർ ഒന്ന് നിൽക്കു.എങ്ങനുണ്ട് ആ കുട്ടിക്ക്? എം എൽ എ പാൽകുളത്തിൽ രതീഷ് ഡോക്ടറോട് ചോദിച്ചു.
ഞാൻ പറഞ്ഞില്ലേ.ഹെവി ഇഞ്ചുറി ആണ്.ഇന്റേണൽ ഓർഗൻസ് ഫുൾ ഡാമേജ് ആണ്.അത്രയ്ക്ക് ക്രൂരമായാണ് ആ കുട്ടി റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നത്.ഇപ്പോൾ ഒന്നും ഞങ്ങൾക്ക് പറയാൻ സാധിക്കില്ല.വി ആർ ട്രയിങ് ഔർ മാക്സിമം ഫോർ സേവിങ് ഹെർ ലൈഫ്.
ഈ കുട്ടിയുടെ ഡീറ്റൈൽഡ് മെഡിക്കൽ റിപ്പോർട്ട് ഞങ്ങൾ ഉടനെ പോലീസിന് കൈമാറുന്നതാണ്.എം എൽ എ സർ ഇക്കാര്യം പോലീസിനോട് പറയണം.ഇത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ വർഗീസ് ലാബിലേക്ക് പോയി.
രാഗിണി മാഡം,എത്രയും വേഗം ആ റിപ്പോർട്ട് വാങ്ങിച്ചു അന്വേഷണം തുടങ്ങാൻ നടപടിയെടുക്കണം.അഞ്ചുമിനുട്ടിനുള്ളിൽ മിനിസ്റ്റർ ഇവിടെ എത്തും.
യെസ്.പക്ഷേ എസ് പി ഇതുവരെ എത്തിയിട്ടില്ല.അദ്ദേഹം അന്വേഷിക്കട്ടെ ഈ കേസ്.ഇതിന് മുൻപ് പ്രമാദമായ നിരവധി കേസുകൾ അദ്ദേഹം കണ്ടുപിടിച്ചിട്ടുള്ളതാണ്
അതുകൊണ്ട് എനിക്ക് അദ്ദേഹത്തെ വിശ്വാസം ഉണ്ട്.രാഗിണി പറഞ്ഞു.
എന്നിട്ട് അദ്ദേഹം എന്താണ് ചെയ്യുന്നത്? സംഭവം നടന്ന് ഇത്ര സമയം കഴിഞ്ഞിട്ടും അദ്ദേഹം ഇവിടെ എത്തിയില്ലല്ലോ! എം എൽ എ സ്വരം കടുപ്പിച്ചു പറഞ്ഞു.
എസ് പി സർ ഇപ്പോൾ എത്തും.അദ്ദേഹത്തിന്റെ വൈഫിന്റെ ഡെലിവറി ഇത്തിരി സീരിയസ് ആണ്....റിയാസ് പറഞ്ഞു.
പെട്ടെന്ന് റിയാസ് ഹോസ്പിറ്റലിന്റെ എൻട്രി ഡോറിന്റെ അടുത്ത് ചെന്നു.
സർ.റിയാസ് സല്യൂട്ട് ചെയ്തു.ഗജേന്ദ്ര സിംഹം തന്റെ ടൗവൽ കൊണ്ട് മുഖവും കയ്യും തലയുമെല്ലാം തുടച്ചുകൊണ്ട് ഐ സി യു വിലേക്ക് ഓടി.കൂടെ റിയാസും.
ഓടുന്നതിനടിയിൽ റിയാസ് ഗജേന്ദ്രനോട്
സർ ആ കുട്ടി രക്ഷപെടാൻ സാധ്യതയില്ല.അത്രയ്ക്ക് പരിക്ക് ആണ് ആ കുട്ടിക്ക്.എമർജൻസി ആയി പെട്ടെന്ന് തന്നെ പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയിട്ടണ്ട്.അത് സാറിനെ ഏല്പിക്കുവാൻ ഡോക്ടർ വെയിറ്റ് ചെയ്യുകയാണ്.
ഓക്കേ, കമോൺ... വേഗം...ആ കുട്ടിയുടെ പാരന്റ്സിനെ വിവരം അറിയിച്ചായിരുന്നോ റിയാസ്? ഗജേന്ദ്രൻ ചോദിച്ചു.
യെസ് സർ.ആ കുട്ടിയുടെ അമ്മയും മുത്തശ്ശനും സംഭവം അറിഞ്ഞിട്ട് ഇവിടെ എത്തി.കുട്ടിയുടെ മുത്തശ്ശൻ ബോധംകെട്ട് വീണു.
ഹേ!!എന്നിട്ട്?
ഇപ്പോൾ കുഴപ്പമില്ല.കൊച്ചുമകൾ പീഡിപ്പിക്കപ്പെട്ടതിന്റെ ഷോക്കിലാണ് ബോധം പോയത്.ഇപ്പോൾ വാർഡിലുണ്ട്.
ഗജേന്ദ്രനും റിയാസും കൂടി ഐ സി യു വിന്റെ അടുത്ത് ചെന്നപ്പോൾ കാണുന്നത് ഡോറിന്റെ അരികിൽ ഇരുന്ന് വിങ്ങി പൊട്ടി കരയുന്ന ആ കുട്ടിയുടെ അമ്മയെയാണ്.
കരയല്ലേ അമ്മേ.ഞാൻ അവളുടെ മുഖം കണ്ടിട്ടില്ല.അവൾ ജീവിതത്തിലേക്ക് തിരിച്ചുവരും.ഗജേന്ദ്രൻ ആ അമ്മയെ ആശ്വസിപ്പിച്ചു.എന്നിട്ട് ഐ സി യു വിന്റെ ഡോർ ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് നോക്കി.ദേഹം മുഴുവനും പ്ലാസ്റ് ചെയ്തിരിക്കുന്നു.
എന്റെ ജീവനാണ് അവൾ.അവൾ നഷ്ടപ്പെട്ടാൽ ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കും.അങ്ങനെ പറഞ്ഞുകൊണ്ട് അവർ വീണ്ടും വിങ്ങിപ്പൊട്ടി കരഞ്ഞു.
അവിടെ നിന്നും അല്പം മാറി റിയാസിനോട് ചോദിച്ചു.
റിയാസ്, എവിടെ നിന്നാണ് കുട്ടിയെ കിട്ടിയത്?
സർ എം എൽ എ രതീഷിന്റെ വീടിന്റെ ഫ്രണ്ടിൽ നിന്നാണ് കിട്ടിയത്.ട്രിവാൻഡ്രത്തിൽ നിന്നും എം എൽ എ തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് കുട്ടിയെ കിട്ടിയത്.ഒരു 22 വയസുകാണും കുട്ടിക്ക്.എം എ യ്ക്ക് പഠിക്കുന്ന കുട്ടിയാണ്
ങും.ഗജേന്ദ്രൻ മൂളി.
എം എൽ എ യുടെ സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങണം.അദ്ദേഹത്തോട് എന്നെ കാണാൻ പറയണം.....ഗജേന്ദ്രൻ ആജ്ഞാപിച്ചു.
ആ സമയത്ത് ഗജേന്ദ്രന്റ ഫോൺ റിങ് ചെയ്തു.ഹലോ അമ്മ, എന്തായി കാര്യങ്ങൾ?
"മോനെ വരദ പ്രസവിച്ചു.ഇരട്ട കുഞ്ഞുങ്ങളാണ്.ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും.ഈശ്വര കൃപയാൽ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു."ഗിരിജ ദേവി പറഞ്ഞു.
ഗജേന്ദ്രന്റ മുഖത്ത് ആ സമയത്ത് സന്തോഷം പൂവണിഞ്ഞു.
അതെ സമയത്ത് ഡോക്ടർ വർഗീസ് ഐ സി യു വിനു പുറത്തിറങ്ങി ഗജേന്ദ്രനെ വിളിച്ചു.
എന്തായി ഡോക്ടർ?ഗജേന്ദ്രൻ ചോദിച്ചു.
സർ, ഐ ആം സോറി.ശീ ഈസ് നോ മോർ!!!!ഡോക്ടർ വികാരഭരിതനായി മറുപടി നൽകി.
സന്തോഷഭരിതനായിരുന്ന ഗജേന്ദ്രന്റെ മുഖം ഇടിവെട്ടേറ്റതുപോലെ മങ്ങി
തുടരും..............
എന്റെ ആദ്യ രചനയാണ്.തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക.നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.അടുത്ത ഭാഗം ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.
എന്ന്
ആനന്ദ് ഉദയകുമാർ
#stay home stay safe
ഫോട്ടോ കടപ്പാട് :ഗൂഗിൾ
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം