"ജാനി നീ അറിഞ്ഞോ ........
നിന്റെ ഇച്ചായന്റെയും മിന്നുകെട്ട് ഉറപ്പിച്ചുന്ന് കളത്തിൽപറമ്പിലെ മാത്യു സാറിന്റെ മകൾ അന്നയുമായി .......... "
തന്റെ കൂട്ടുകാരി മരിയ വന്നു പറഞ്ഞ വാർത്ത ഒരു തീമഴയായാണ് ജാനകിയുടെ നെഞ്ചിൽ പതിച്ചത് ........
അവളുടെ കണ്ണുകളിൽ നീർത്തിളക്കം ഉരുണ്ടുകൂടി .....
കേട്ടത് വിശ്വസിക്കാനാകാതെ അവളുടെ നെഞ്ച് വിലങ്ങി .......
"നീ എന്താ മരിയാ ഈ പറയുന്നത് സത്യമാണോ ......
എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല ..... "
"വിശ്വസിക്കാതിരിക്കാൻ എന്താ അയാൾക്ക് കെട്ടുപ്രായം കഴിഞ്ഞപ്പോൾ വീട്ടുകാരെല്ലാം കൂടി ആ അന്നയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു .....
ഇട്ടു മൂടാൻ സ്വത്തുള്ള ആദംഎബ്രഹാമിന്റെ ആലോചന വന്നതും അവളെ അപ്പൻ മാത്യു കണ്ണു മൂടി സമ്മതിച്ചു ...........
പിന്നെ നിന്റെ ഇച്ചായൻ ഇന്ന് ആ അന്നയെ പെണ്ണ് കാണാൻ ചെന്നിരുന്നു എന്നും അയാൾക്കും അന്നയെ ബോധിച്ച മട്ടുണ്ടെന്നുമാ എന്റെ അമ്മച്ചി വന്ന് പറഞ്ഞത് ............
കേട്ട ഉടനെ അത് നിന്നോട് പറയാൻ വേണ്ടിയാ ഞാൻ ഓടിവന്നത് ......
നിൻ്റെ ദിവ്യ പ്രണയം ഒക്കെ അയാൾ മറന്നു കാണും ജാനി .....
അല്ലേലും ഓർത്തുവയ്ക്കാൻ വേണ്ടി ഒന്നും ഇല്ലായിരുന്നല്ലോ നിങ്ങൾ തമ്മിൽ ......
പിന്നെ രണ്ടു ജാതിയിൽ പെട്ടവരും പ്രായത്തിന്റെ അന്തരവും ........
ഇനിയും ഇച്ഛായൻ എന്നു പറഞ്ഞു നീ ഇങ്ങനെ നടക്കാതെ വല്ല പണിയും നോക്കടി അയാൾ പോട്ടെ .......... "
അത് പറഞ്ഞു നടന്നു നീങ്ങുന്ന മരിയയെ നെഞ്ച് വിലങ്ങി നോക്കിനിന്നു ജാനകി .......
കേട്ട വാർത്തയുടെ ഞെട്ടലിൽ കാൽ വിറയ്ക്കുന്നത് പോലെയും ശരീരം തളരുന്നതു പോലെയും ഒക്കെ തോന്നി അവൾക്ക് ........
പിന്നെ ഒരു ഓട്ടം ആയിരുന്നു വീട്ടിലേക്ക് വീട്ടിലെത്തിയതും തന്റെ മുറിയിൽ കയറി വാതിൽ ചാരിയിരുന്ന് പൊട്ടിക്കരഞ്ഞു .........
"ഇല്ല എനിക്ക് സഹിക്കാനാവില്ല എൻ്റെ ഇച്ചായൻ മറ്റൊരാളെ മിന്നു കെട്ടുന്നത് എനിക്ക് ഓർക്കാൻ കൂടി കഴിയുന്നില്ല ......
ഇച്ചായൻ എന്റെതല്ലേ ......
പോണെങ്കിൽ പോകട്ടേന്ന് വയ്ക്കാൻ ഇന്നും ഇന്നലെയും ഒന്നുമല്ല ഇച്ചായനെ ഈ നെഞ്ചിലേറ്റിയത് .പതിനഞ്ചാം വയസ്സുമുതൽ ഈ നെഞ്ചിലേറ്റി നടന്നതാ ഞാൻ ........
എന്നിട്ടിപ്പോ പെട്ടെന്ന് ഇച്ചായൻ മറ്റൊരാളുടേത് ആകാൻ പോകുവാണെന്ന് പറഞ്ഞ അത് ......
അത് ഞാൻ എങ്ങനെ സഹിക്കും എനിക്കതിനാവില്ലാ .......
എന്റെ കണ്ണാ ഞാൻ ഇതിനുവേണ്ടിയാണോ നിനക്ക് തുളസിമാല ചാർത്തി എന്നും വന്നു തൊഴുന്നത് ........ "
അവൾ ചങ്ക് പൊട്ടി കരഞ്ഞു പോയി.......
ഇത്ര പെട്ടന്ന് ഇച്ഛായൻ ഈ ജാനകിയേ മറന്നോ......
ഇപ്പോഴും ഈ ജാനകിക്ക് ആ പഴയ ഇഷ്ട്ടം ഉണ്ടെന്ന് ഇച്ഛായൻ അറിഞ്ഞില്ലേ .............
അതോ പതിനഞ്ചാം വയസ്സിൽ പള്ളി മുറ്റത്ത് വച്ച് അപമാനിച്ച് വിട്ടപ്പോ ജാനകിയുടെ ഉള്ളിൽ നിന്നും ആ ഇഷ്ട്ടം ഇല്ലാതായെന്ന് കരുതിയോ ........
അവളുടെ ചിന്ത കുറച്ചു വർഷങ്ങൾക്കു മുന്നിലേക്ക് സഞ്ചരിച്ചു ..........
പാലമറ്റത്തെ ആദംഎബ്രഹാം ...... എബ്രഹാമിന്റെയും ത്രെസ്യയുടെയും മകൻ .......
നാട്ടിലുള്ള എല്ലാ തല്ലു പിടുത്തവും മുന്നിൽ നിന്നു നടത്തുന്ന ഒരു അസ്സൽ തെമ്മാടി .........
എല്ലാർക്കും അവന്റെ മുന്നിൽ നിൽക്കാൻ ഭയമായിരുന്നു ........
ആദം എബ്രഹാം തെമ്മാടിയാണെന്ന് നാട്ടിൽ എല്ലാവരും പറയുമെങ്കിലും കോവിലകം തറവാട്ടിലെ ബാലചന്ദ്രന്റെയും സീതയുടെയും മകൾ ജാനകിക്ക് മാത്രം അവൻ പ്രണയമാണ് പ്രാണനാണ് അവളുടെ ജീവനാണ് .........
എല്ലാവരും ഭയത്തോടെ നോക്കിയിരുന്ന ആദം എബ്രഹാമിന്റെ മുഖത്തേക്ക് പ്രണയത്തോടെ മാത്രം നോക്കിയിരുന്നവളാണ് ജാനകി .....
അവൻ പോലും അറിയാതെ അവൾ ആ പ്രണയം മനസ്സിൽ സൂക്ഷിച്ചുവെച്ചു .....
അവൻ പോകുന്ന വഴികളിലും എല്ലാം അവളുടെ കണ്ണൂകൾ പ്രണയത്തോടെ അവനെ വീക്ഷിക്കും .......
ഒരിക്കൽ ഒരു പള്ളി പെരുന്നാളിന് അച്ഛന്റെ സമ്മതം വാങ്ങി കൂട്ടുകാരികൾക്കൊപ്പം അവൾ ആദ്യമായി ക്രിസ്ത്യൻ പള്ളിയിൽ കയറി .....
അതും അവളുടെ ഇച്ചായനെ കൺനിറയെ കാണാനുള്ള കൊതി കൊണ്ട് മാത്രം ....
അന്ന് ആ പള്ളി മുറ്റത്ത് വെച്ച് ഒരു അടിപിടി കഴിഞ്ഞ് വന്നിരുന്ന ആദമിന്റെ അരികിലേക്ക് കൂട്ടുകാരികളുടെ എതിർപ്പിനെ അവഗണിച്ച് കൊണ്ട് വിറക്കുന്ന കാലടിയുമായി അവൾ നടന്നു .........
"ഇച്ഛായാ .......... "
"എന്നതാ കൊച്ചെ........ "
അവൻ സിഗററ്റ് കത്തിച്ച് ചുണ്ടോട് ചേർത്ത് അവളോട് ചോദിച്ചു .......
"എനിക്ക് ഇച്ഛായനെ ഇഷ്ട്ടമാ ഒരുപാട് ഒരു പാട് ........
ഇച്ഛായന് എന്നെ മിന്ന് കെട്ടാമോ ........... "
വിറച്ചു കൊണ്ടവൾ മനസ്സിൽ സൂക്ഷിച്ച പ്രണയം ആ തെമ്മാടിയുടെ മുന്നിൽ തുറന്നു പറഞ്ഞു ........
പക്ഷേ അന്നവൾക്ക് ഏൽക്കേണ്ടി വന്ന അപമാനം ഓർക്കെ അവളുടെ ഉള്ള് പിടഞ്ഞു .........
അന്ന് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു പൊട്ടിപെണ്ണിന്റെ പ്രായത്തിന്റെ പുറത്തു തോന്നിയ ഒരു ഇഷ്ടമാണെന്നും ......
ഈ ആദം എബ്രഹാമിന്റെ മിന്നു താങ്ങാൻ നീ വളർന്നില്ല കൊച്ചെ........
കൊച്ച് പോയി പടിക്കാൻ നോക്ക് ......
എന്നു പറഞ്ഞു അവൻ ആ പള്ളിമുറ്റത്ത് വച്ച് നാണംകെടുത്തി തന്നെ തിരിച്ചയച്ചു.........
അന്നവൾ ചങ്ക് പൊട്ടി ഒരുപാട് കരഞ്ഞു .......
അവൾ സ്വയം ചോദിച്ചു അത് പ്രായത്തിന്റെ പുറത്ത് തോന്നിയെ വെറുമൊരു ഇഷ്ട്ടമാണോ എന്ന് ...........
ആ സംഭവം കഴിഞ്ഞിട്ട് നാലഞ്ചു വർശമായി ...........
പക്ഷേ അന്ന് തോന്നിയത് അത് പ്രായത്തിന്റെ പുറത്ത് തോന്നിയ ഒരിഷ്ട്ടം അല്ലെന്നും ഇപ്പോഴും ആ തെമ്മാടി ഇച്ചായനെ തനിക്ക് ഇഷ്ടമാണെന്നും അവന്റെ മുന്നിൽ പോയി പറയണമെന്ന് മനസ്സിൽ പലതവണ കരുതിയിട്ടുണ്ടെങ്കിലും അവന്റെ മുഖം കാണുമ്പോൾ പള്ളിമുറ്റത്ത് വെച്ച് തന്നെ അപമാനിച്ചുവിട്ടത് ഓർമ്മ വരും........
ഇനിയും ഇഷ്ട്ടം പറഞ്ഞ് ചെന്നാൽ ഒരപമാനം കൂടി താങ്ങാൻ കഴിയില്ല അതാണ് ആ മുന്നിലേക്ക് പോലും പോകാതെ ഒഴിഞ്ഞുമാറി നടന്ന് .....
എന്നാലും ദിവസവും ഒരു നേരം എങ്കിലും ആ മുഖം ഒന്ന് കാണാതെ ഉറങ്ങാൻ കഴിയില്ല അവൾക്ക് ..........
എപ്പഴോ എങ്ങനെയോ ഈ ജാനകിയുടെ മനസിലേക്ക് ജാതിയോ മതമോ ഒന്നും നോക്കാതെ കടന്നു കൂടിയാതാണ് ആ തെമ്മാടി .......
പക്ഷേ ഇന്നും ഇനി എന്നും ഈ ജാനകിയുടെ മനസിൽ പാലമറ്റത്തെ ആദo എബ്രഹാം മാത്രമേയുള്ളു ......
വെറുമൊരു ഇഷ്ട്ടമല്ല ജാനകിക്ക് ആദമിനോടുള്ളത് ആ ഇഷ്ട്ടത്തിനു വേണ്ടി ജീവൻ പോലും ത്യജിക്കാൻ ഈ ജാനകി ഒരുക്കമാ .........
പക്ഷേ ഇന്ന് കേട്ട വാർത്ത അത് ഓർക്കുമ്പോൾ അവളുടെ നെഞ്ച്പൊട്ടി മരിച്ചു പോകുമെന്ന് വരെ അവൾക്ക് തോന്നി.....
ഇല്ല ......ഇച്ചായനെ അല്ലാതെ ഈ ജാനകിക്ക് മറ്റ് ആരെയും ആ സ്ഥാനത്ത് കാണാൻ കഴിയില്ല ഇത്ര പെട്ടെന്ന് എന്നെ മറന്നോ ഇച്ഛായാ ........
വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ഒരു വട്ടം .......
ഒരു വെട്ടം പോലും ജാനിയോട് ചോദിച്ചില്ലല്ലോ ആ പഴയ ഇഷ്ടം ഇപ്പോഴും ഉണ്ടോ എന്ന് .....
അതോ പാലമറ്റത്തെ ആദംഎബ്രഹാമിന്റെ മിന്നു താങ്ങാനുള്ള ശേഷി ഇപ്പോഴും ജാനകിക്ക് ഇല്ലന്ന് തോന്നിയോ.......
അല്ലെങ്കിലും എനിക്ക് എന്ത് യോഗ്യതയായ പാലമറ്റത്തെ ചെക്കനെ മോഹിക്കാനും മാത്രം ......
ഇഷ്ട്ടം തോന്നിയപ്പോൾ അത് പാലമറ്റത്തെ എബ്രഹാമിന്റെ മകനാണെന്നോ തന്റെ ജാതിയിൽ പെട്ട ആളാല്ലന്നോ ഒന്നും താൻ നോക്കിയില്ല .....
അതൊന്നും നോക്കാതെയാണ് ആ ഇച്ഛായനെ നെഞ്ചിലേറ്റിയത് .......
അതും ചിന്തിച്ച് അവൾ നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ പുറം കൈയ്യാൽ തുടച്ചു നീക്കി ........
മനസ്സ് കൈവിട്ടു പോകും എന്ന് തോന്നിയതും അവൾ വേഗം കുളിച്ച് അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി ......
ഇനി അവിടെ മാത്രമേയുള്ളൂ തനിക്ക് അഭയം .........
"ജാനി വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ എന്തെങ്കിലും കഴിച്ചിട്ട് പോ കുട്ടി ....... "
പുറകിൽ നിന്നും അമ്മ വിളിച്ച് പറഞ്ഞു .....
" ഞാൻ ഒന്ന് തൊഴുതിട്ട് വേഗം വരാം അമ്മാ....... "
അത് പറഞ്ഞവൾ പാടവരമ്പത്തുകൂടി നടന്നു ........
നടക്കുന്ന വഴിയിലും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ......
എന്നും എവിടെ പോകുമ്പോഴും കൂടെ കൂട്ടാറുള്ള പ്രിയ കൂട്ടുകാരി അമ്മുവിനെ പോലും മറന്നു കൊണ്ട് ഒറ്റക്കാണ് അവൾ നടന്നത് ......
മനസ് മുഴുവൻ തന്റെ ഇച്ഛായന്റെ പുറകേയായിരുന്നു ........
ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു .....
അമ്പലത്തിൽ കയറിയതും കണ്ണനും മുന്നിൽ അവളുടെ സങ്കടത്തിന്റെ കെട്ടുകൾ പൊട്ടിച്ചവൾ പൊട്ടിക്കരഞ്ഞു ഇനിയെന്ത് ചെയ്യണമെന്ന് പോലും അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല .....
എനിക്കീ വേദന താങ്ങാൻ കഴിയുന്നില്ല കണ്ണാ ......
നേരെ ചെന്ന് ഇച്ചായനോട് പറഞ്ഞാലോ എനിക്കിപ്പോഴും ആ പഴയ ഇഷ്ടമുണ്ടെന്ന് മറക്കാൻ കഴിയില്ലെന്ന് മറ്റാരെയും മിന്നുകെട്ടല്ലേ ഞാൻ ചങ്ക് മരിച്ചു പോകും എന്ന് .........
അങ്ങനെ പല ചിന്തകളും അവളെ അലട്ടി .........
നട അടയ്ക്കാറായതും അവൾ നിറഞ്ഞെഴുകുന്ന കണ്ണുനീരിനെ തുടച്ചു നീക്കി അമ്പലത്തിനു പുറത്തേക്ക് ഇറങ്ങി വീട്ടിലേക്ക് നടന്നു ......
നടക്കുന്നവഴിയിൽ അവൾ പാലമറ്റത്തുകാരുടെ തടിമില്ലിലേക്ക് ഒന്ന് എത്തി നോക്കി ......
ഇല്ല ഇവിടെ ഇല്ല ഇച്ഛായൻ ......
ഇടക്ക് അമ്പലത്തിൽ വരുമ്പോൾ തടിമില്ലിന് മുന്നിലായി സിഗററ്റും വലിച്ചു ഗൗരവത്തോടെ നിൽക്കുന്നത് കാണാം ............
അത് കാണാൻ വേണ്ടി കൂടിയാണ് ഈ വൈകിട്ടുള്ള ഈ അമ്പലം ദർശനം പോലും .......
അതും ചിന്തിച്ച് നിരാശയോടെ അവൾ മുന്നിലേക്ക് നടന്നു ........
പെട്ടന്ന് ഒരു ഇരുമ്പലോടെ തനിക്ക് പിന്നൽ വന്ന് നിന്ന ജീപ്പിന്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കാതെ തന്നെ അവൾക്ക് മനസിലായി അത് തന്റെ ഇച്ഛായന്റെ വണ്ടിയാണെന്ന്.........
വിറയ്ക്കുന്ന ശരീരത്തോടെ അവൾ തിരിഞ്ഞു നോക്കിയതും പിന്നിലായി പാലമറ്റം എന്നെഴുതിയ ബ്ലാക്ക് കള്ളർ ജീപ്പ് കണ്ട് അവളുടെ കണ്ണുകൾ ഡ്രൈവിങ്ങ് സീറ്റിലേക്ക് പാഞ്ഞു .......
പാലമറ്റത്തെ തടിമില്ലിനു മുന്നിൽ ജീപ്പ് നിറത്തി മുണ്ട്മടക്കി കുത്തി ചുണ്ടിൽ എരിയുന്ന സിഗരറ്റും കടിച്ച് പിടിച്ച് ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ തന്റെ തെമ്മാടി ഇച്ഛായനെ കണ്ട് അവളുടെ ഉള്ളം തുടിച്ചു .........
അവൾ അങ്ങനെയെ തന്നെ അവനെ നോക്കി നിന്നു പോയി ചുറ്റുമുള്ളതൊന്നും അവൾ ശ്രദ്ദിച്ചില്ല മുന്നിൽ തന്റെ ഇച്ഛായൻ മാത്രമായിരുന്നു ...........
എന്നാൽ മുന്നിൽ അങ്ങനെ ഒരുത്തി നിൽക്കുന്നുണ്ടന്ന് പോലും നോക്കാതെ മീശ പിരിച്ച് കൊണ്ടവൻ തടിമില്ലിനകത്തേക്ക് നടന്നു പോയി .....
ഇത് പതിവാണെങ്കിലും ഇന്ന് അവന്റെ അവഗണന അവളുടെ ഉള്ളിൽ നോവായി നിറഞ്ഞു ......
ഒന്ന് നോക്കിയതു കൂടിയില്ലല്ലോ ഇച്ഛായൻ .......
അന്നയെ മിന്നുകെട്ടാൻ ഇച്ഛായൻ ഉറപ്പിച്ചു കാണുമോ ആ മനസിന്റെ ഒരു കോണിൽ പോലും ഈ ജാനകിയില്ലേ .....
ആ പഴയ പത്താം ക്ലാസുകാരിയല്ല ഇന്നു താൻ ......
ഇപ്പോൾ തനിക്ക് പത്തൊമ്പതു വയസ്സ് കഴിഞ്ഞു ഇന്നും ആ ഇഷ്ട്ടം നൂറു മടങ്ങായി എന്റെ ഉള്ളിൽ ഉണ്ട്ച്ഛായാ .......
അതുവരെ പിടിച്ചുനിർത്തിയിരുന്ന തന്റെ ഉള്ളിലെ സംഘർഷം മുഴുവനും ആ നെഞ്ചിലിറക്കിവയ്ച്ച് ഒന്നുറക്കെ പൊട്ടിക്കരയണം എന്ന് തോന്നിയവൾക്ക് .............
അവൾ പോലും അറിയാതെ അവളുടെ കാലുകൾ അവൻ്റെ അരികിലേക്ക് ചലിച്ചു ..........
(തുടരും)
ഇഷ്ട്ടപ്പെട്ടാൽ റിവ്യു ഇടണേ.....😊
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം