"രണ്ടാംകെട്ടാണെങ്കിലെന്താ.. വേളി കഴിഞ്ഞു അധിക നാളൊന്നും ആയില്ല്യാലോ..മൂന്നാം നാളിൽ ആ കുട്ടി മരിച്ചു.. മേലേപ്പാട്ട് നിന്നും ഇങ്ങനൊരു ആലോചന വരാന്ന് വെച്ചാല് ന്നെ സുകൃതംന്ന് വിചാരിച്ചോളാ.."
ശങ്കരമ്മാമ്മ എണീറ്റ് മുറുക്കാൻ പുറത്തേയ്ക്ക് നീട്ടി തുപ്പി..നെഞ്ചിലെ നരച്ച രോമങ്ങൾ ഉഴിഞ്ഞു കൊണ്ടു ദൈന്യതയോടെ ഇരിക്കുന്ന അച്ഛനെയൊന്ന് നോക്കി..
"ന്നാലും ഇത്രേം പ്രായവ്യത്യാസം ന്ന് പറയുമ്പോ .. ഇപ്പളത്തെ കുട്ട്യോളല്ലേ..?"
അച്ഛൻ പതർച്ചയോടെ പതിയെ പറയുന്നതവൾ കേട്ടു...
"ഹാ പത്ത് പന്ത്രണ്ടു വയസ്സിന്റെ വ്യത്യാസൊക്കെ ഇത്രേം സാരാക്കണോ? ആലോചിക്കാനൊന്നൂല്ല്യാ നാരായണാ..ഇട്ടുമൂടാനുള്ള സ്വത്തുണ്ട് മേലേപ്പാട്ട് ഇല്ലത്ത്.... പോരാത്തേന് പയ്യൻ സർക്കാരുദ്യോസ്ഥനും.. സ്വപ്നം കാണാൻ പറ്റോ…?"
തന്റെ ഭാവിയാണ് തീരുമാനിക്കപ്പെടുന്നതെന്ന് അറിഞ്ഞിട്ടും നിസംഗതയോടെ അകത്തളത്തിലെ ചുമരിൽ ചാരി നിന്നതേയുള്ളൂ നന്ദിക...
അച്ഛൻ വാതിൽ പകുതി ചാരി നിന്ന അമ്മയെ നോക്കി.. അമ്മ തിരിഞ്ഞ് നന്ദയെയും...
"ശങ്കരേട്ടൻ അവരോട് വരാൻ പറഞ്ഞോളാ, ഇനീപ്പോ ആരെ കാക്കാനാ..താഴേo രണ്ടെണ്ണമില്ല്യേ…"
ശങ്കരമാമ്മയുടെ മുഖം തെളിഞ്ഞു..
അമ്മ പറയണതും നേരാണ്.. വെളുത്തു കൊലുന്നനെയുള്ള രൂപമാണെന്നൊഴിച്ചാൽ,ആരും മോഹിച്ചു കൊണ്ടുപോവാനുള്ള സൗന്ദര്യമൊന്നുമില്ലാത്ത,ദാരിദ്ര്യം മാത്രം കൈമുതലായുള്ള ഇല്ലത്തെ പെണ്ണിനെ ഇനിയും കാത്തു വെക്കണതെന്തിന്..?തനിയ്ക്ക് താഴെ രണ്ടുപേര് വേറെയുമുണ്ട്...
ഏഴു തിരിയിട്ട നിലവിളക്കുമായി നന്ദിക ദേവി,മേലേപ്പാട്ട് ഇല്ലത്തിന്റെ പൂമുഖപ്പടി ചവിട്ടിയതും, തറവാട്ട് വളപ്പിലെ വൃക്ഷത്തലപ്പുകൾ കാറ്റിൽ ആടിയുലഞ്ഞു..
നിലവിളക്കിലെ ദീപനാളങ്ങളും…
"അപശകുനമാണല്ലോ…?"
ചുറ്റുമുള്ള,മങ്ങിയ മുഖങ്ങളിലാരോ പിറുപിറുക്കുന്നത് നന്ദ കേട്ടു.. അണഞ്ഞു പോവാൻ തുടങ്ങിയ ദീപ നാളത്തിന് മുകളിലായി നീണ്ടു മെലിഞ്ഞ വിരലുകളുള്ള ഒരു കൈപ്പത്തി വന്നെത്തിയതറിഞ്ഞവൾ..
വെട്ടിയൊതുക്കിയ,നീണ്ട താടിരോമങ്ങൾ നിറഞ്ഞ,ആ മുഖത്ത് ഗൗരവം തന്നെയായിരുന്നു…
ശ്രീഹരി…
അല്പനേരം മുൻപായി,തന്റെ കഴുത്തിൽ താലി ചാർത്തിയവൻ..
പഴയ ആ പത്താം ക്ലാസ്സുകാരിയുടെ പ്രണയം..
നോക്കി നിൽക്കവേ മറ്റൊരുവൾ സ്വന്തമാക്കിയ പ്രണയം…
ഇന്ദു ബാലയുടെ ശ്രീഹരി….
"കാണാൻ ഇന്ദുവിന്റെ അടുത്ത് പോലും എത്തില്ല്യാട്ടോ.. നമ്മടെ ഹരിക്കുട്ടന് ഇതിലും നല്ലൊന്നിനെ കിട്ടായിരുന്നില്ല്യേ..?"
എവിടെ നിന്നോ ആരോ പിറുപിറുത്ത വാക്കുകൾ കാതുകളിൽ എത്തിയപ്പോൾ ചുറ്റുമുള്ളതെല്ലാം മറന്നു പോയിരുന്നു നന്ദ
..
ഇന്ദുബാല… മേലേപ്പാട്ട് ശ്രീഹരിയുടെ ജീവനായിരുന്നവൾ...
പ്രണയത്തിനും വിരഹത്തിനുമപ്പുറം, പകയും പ്രതികാരവും ഒളിപ്പിച്ച, നിഗൂഢതകളുറങ്ങുന്ന ആ കഥയിൽ,തന്റെ വേഷം അണിഞ്ഞാടാൻ നന്ദയ്ക്കും സമയമായിരുന്നു…
ആ യാത്രയിൽ ശ്രീഹരി നന്ദികയോടൊപ്പം ഉണ്ടാവുമോ..?
അറിയില്ല…
ശ്രീഹരി എപ്പോഴും ഇന്ദുബാലയുടേതായിരുന്നു.. തന്റെ മരണത്തിലും ഇന്ദുബാല തേടിയ വരവും അത് തന്നെയായിരുന്നു…
നാഗമാണിക്യം പോലെയൊരു മാന്ത്രികനോവൽ...
കാത്തിരിക്കൂ… 🤗💕
ഏതാണ്ട് ഇത് പോലെ ഒരു ചെറുകഥ എഴുതിയിട്ടുണ്ട്.. പക്ഷെ ആ സാഹചര്യങ്ങൾ മാത്രമേ ഇതിലേക്ക് എടുത്തിട്ടുള്ളൂ.. കഥ വേറെയാണ് ട്ടോ..
Nb: ഗ്രീഷ്മം തന്നെ ആദ്യം.. പ്രത്യേകിച്ചു പറയണ്ട.. ലെസ്ലി വില്ലയും തീരാറായി 😜
ഗ്രീഷ്മം രാത്രി..
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം