സുൽത്താൻ
PART -1
✍️Muhammed Rafi
"ഓട്ടോയിൽ നിന്നിറങ്ങി ക്യാഷ് കൊടുത്തവൾ ബാഗുമായി മുന്നോട്ട് നടന്നടുക്കുമ്പോൾ അവളുടെ നോട്ടം തന്നേക്കാൾ മൂന്നിരട്ടി ഉയരത്തിൽ ഉയർന്നു നിൽക്കുന്ന കൂറ്റൻ മതിലിലും ആരെയും ആകർഷിപ്പിക്കുന്ന വിധം ഗോൾഡൻ ലിപിയിൽ കൊത്തി വെച്ച അറക്കൽ സുൽത്താൻ വീട് എന്ന പേരിലുമായിരുന്നും."
"ഭഗവാനെ പുറത്ത് നിന്നും നോക്കുമ്പോൾ ഈ മതിലിന് ഇത്രയും ഭംഗിയുണ്ടെങ്കിൽ അകത്തെ കാഴ്ചകൾ എന്തായിരിക്കും...
ആരാ......?
"അവൾക്ക് മുൻപിൽ അറക്കൽ വീടിന്റെ ഗേറ്റ് തുറന്ന് കൊടുക്കുന്ന വാച്ച്മാൻ അവളെ അടിമുടി സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു.!
"പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറിയ പെൺകുട്ടി കൈയിൽ അല്പം മുഷിഞ്ഞ ഒരു ബാഗും ഉണ്ട് .... കണ്ടാൽ അറിയാം ഏതോ പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്ന്........
"ഞാൻ........ അറക്കൽസുൽത്താൻ വീട്ടിൽ ജോലിക്ക് ആളെ വേണെമെന്ന് പറഞ്ഞിട്ട് വന്നതാ ... അല്പം ശബ്ദം താഴ്ത്തി കൊണ്ടവൾ പറഞ്ഞു....!
ജോലിക്കോ.....?
അതെ... "
"എന്റെ കുട്ടി ഇപ്പൊ തന്നെ നിന്നേക്കാൾ മുതിർന്ന അഞ്ചോ ആറോ പേര് വന്ന് പോയി....... വന്നവരെ ആരെയും ഇവിടെയുള്ള സാറിന് ഇഷ്ട്ടമായിട്ടില്ല നീ പോയാലും നിന്നെ ഇഷ്ട്ടമാവുമെന്ന് എനിക്കി തോന്നുന്നില്ല..... വെറുതെ എന്തിനാ കുട്ടി സമയം കളയുന്നത് കുട്ടിക്ക് ജോലി വേണെമെന്ന് നിർബന്ധം ആണേൽ വേറെ എവിടെങ്കിലും പോയി ജോലി അന്വേഷിക്കി അല്ലാതെ ഇവിടെ ജോലി കിട്ടുമെന്ന് കരുതി സ്വപ്നം കാണണ്ട...കാരണം ഇവിടുത്തെ സാറിന് ആരെയും പിടിക്കില്ല.....
അതെന്താ അങ്ങനെ ?
"അതൊന്നും എനിക്കറിയില്ല ആ സാറിന്റെ സ്വഭാവം അങ്ങനെയൊരു സ്വഭാവമാണ്.......!
"ഇവിടം വരെ വന്നില്ലേ ഞാനൊന്ന് പോയി നോക്കട്ടെ..... പാതി തുറന്ന് കിടക്കുന്ന ഗേറ്റ് അല്പം കൂടെ തുറക്കാൻ ശ്രമിച്ചുകൊണ്ട് അവൾ ചോദിച്ചു........
പോയി നാണം കെടണമെന്ന് നിർബന്ധമാണോ ...?
"എന്തായാലും ഇവിടം വരെ വന്നില്ലേ അതുകൊണ്ട് നാണം കെട്ടാലും വേണ്ടില്ല ഞാനെന്ന് പോയി നോക്കട്ടെ... ചിലപ്പോൾ എനിക്കി ജോലി കിട്ടിയാലോ.....!
"മ്മ്മ്മ്...... അവളെ നോക്കി അമർത്തി മൂളികൊണ്ട് വാച്ച്മാൻ ആ ഗേറ്റ് അല്പം കൂടെ തുറന്ന് കൊടുത്തൂ.....
"ഗേറ്റ് കടന്നു ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ അവളുടെ കണ്ണുകൾ ചുറ്റിലും ഓടി നടക്കുന്നതിനനുസരിച്ചു ആ കണ്ണുകൾ അത്ഭുതത്താൽ വിടർന്നിരുന്നും.. ആഡംബര പ്രൗഡിയിൽ ഉയർന്നു നിൽക്കുന്ന അറക്കൽ തറവാട്.. കൊട്ടാരം പോലെ പണി തീർത്ത ആ വീടിൽ അവളുടെ കണ്ണുകൾ ഉടക്കി നിൽക്കുമ്പോൾ ഒരു നിമിഷം താനൊരു സ്വപ്ന ലോകത്താണെന്ന് തോന്നി പോയി."
"ഒരു തൂവെള്ള കൊട്ടാരം... ഒറ്റ നോട്ടത്തിൽ അവൾക്ക് ആ വീട് കണ്ടപ്പോൾ അതായിരുന്നു തോന്നിയത്... അതിന് ഭംഗി കൂട്ടാൻ എന്ന പോലെ വീടിന്റെ ഇരു ഭാഗങ്ങളിളായി പല വിധ വർണ്ണങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഗാർഡൻ വിരിഞ്ഞു നിൽക്കുന്ന പൂക്കളെ തഴുകി അവളൊരു നേർത്ത പുഞ്ചിരിയോടെ മുന്നോട്ട് നടക്കും തോറും അവളുടെ മനസ്സിൽ നിറഞ്ഞു നിന്നത് ഇന്നേവരെ കണ്ടിട്ടില്ലാത്ത കേട്ടറിവ് മാത്രമുള്ള സുൽത്താനെ കുറിച്ചായിരുന്നു."
"അല്പം പേടിയോടെ ആണേലും അറക്കൽ വീടിന്റെ കോളിംഗ് ബെൽ അടിക്കുമ്പോൾ അവളുടെ കയ്യൊന്ന് വിറച്ചിരുന്നു........
ബെല്ലടിച്ച് ഒരഞ്ചുമിനിറ്റ് വെയിറ്റ് ചെയ്ത ശേഷമാണ് അവൾക്ക് മുൻപിൽ ഡോർ തുറക്കപ്പെട്ടത്.....
"ആരാ..........? ആ ചോദ്യം ആ വീട്ടിലെ ഇളയമകൻ സഫയുടേത് ആയിരുന്നു (സഫ്‌വാൻ )
ഞാൻ...... ഇവിടെ ജോലിക്ക് ആളെ എടുക്കുന്നുണ്ട് എന്നറിഞ്ഞിട്ട് വന്നതാ
ഓഹ്..... "
ജോലി എക്കെ അറിയോ.....?
അറിയാം... "
ഇയാൾ എവിടുന്നാ.....?
കുറച്ച് ദൂരെന്നാ.....
മ്മ് ഇവിടെ നിന്നോളും ഞാൻ ഉപ്പാനെ വിളിക്കാം...
താങ്ക്സ്.....
"അപ്പോഴേക്കും ആരാ മോനെ എന്ന് ചോദിച്ചുകൊണ്ട് ആ വീട്ടിലെ ഗൃഹനാഥനായ അബ്ദുൽ മാലിക് ഉമ്മറത്തേക്ക് വന്നിരുന്നു.....
"ഇവിടെ ജോലിക്ക് ആളെ എടുക്കുന്നുണ്ട് എന്നറിഞ്ഞിട്ട് വന്നതാ പോലും......... തീരുമാനം എന്താണെന്ന് ഉപ്പ തന്നെ ആ കുട്ടിയോട് പറഞ്ഞേക്ക് എന്ന് പറഞ്ഞവൻ അകത്തേക്ക് കയറി പോയി...."
"ജോലിക്ക് ആളെ എടുക്കുന്നുണ്ട് എന്ന് കേട്ടത് സത്യം തന്നെയാ പക്ഷെ ഈവക കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഞാനല്ല എന്റെ മകൻ സുൽത്താൻ ആണ് അവനിപ്പോ ഇവിടെ ഇല്ല...."
എവിടെ പോയതാ....?
പുറത്ത് പോയതാ....
എപ്പൊ വരും.....?
"അവന്റെ വരവൊന്നും പറയാൻ പറ്റില്ല കുട്ട്യേ........ ചിലപ്പോൾ പെട്ടന്ന് വരും ചില സമയം ഒരുപാട് വൈകും..."
അവർ വരുന്നത് വരെ ഞാനിവിടെ വെയിറ്റ് ചെയ്തോട്ടെ.....?
"ഇന്നിവിടെ ജോലി ചോദിച്ചുകൊണ്ട് ഏഴുപേര് വന്നു ആരെയും അവന് ഇഷ്ട്ടമായിട്ടില്ല അങ്ങിനെയുള്ള നിന്നോട് ഞാൻ എങ്ങനെയാ അവൻ വരുന്നത് വരെ വെയിറ്റ് ചെയ്യാൻ പറയുക ...വന്നാലും അവൻ നിന്നെ സെലക്ട് ചെയ്യുമെന്ന് എനിക്കൊരു ഉറപ്പും പറയാൻ പറ്റില്ല..."
സാരല്ല്യ ഞാനിവിടെ നിന്നോളാം... കൈയിലെ ബാഗ് ഒന്നൂടെ മാറോട് അടുക്കി പിടിച്ചവൾ പറഞ്ഞു.....
എന്നാ നീ ഇവിടെ നിൽക്ക് ഞാനൊന്ന് അവനെ വിളിച്ചു നോക്കട്ടെ...കോൾ അറ്റൻഡ് ചെയ്താൽ ഭാഗ്യം....
മ്മ്.....
"ഈശ്വരാ നല്ല വാർത്ത മാത്രം ആ സാറിൽ നിന്ന് കേൾക്കണേ .. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാനീ ജോലി തേടി വന്നത് എന്നെ നിരാശരായാക്കല്ലെ ഈശ്വരാ....."
"രാവിലെ വീട്ടിൽ നിന്നും ഭക്ഷണം പോലും കഴിക്കാതെ ഇറങ്ങിയതുകൊണ്ട് അവൾക്ക് നല്ലപോലെ തളർച്ച അനുഭവപ്പെടുന്നുണ്ടായിരുന്നു..... കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ.... എന്ന് പറഞ്ഞവൾ ചുറ്റും ഒന്ന് നോക്കി പക്ഷെ അവിടെയൊന്നും ഒരു മനുഷ്യകുഞ്ഞ് പോലും ഇല്ലായിരുന്നു...
"പതിനഞ്ചുമിനിറ്റോളം വെയിറ്റ് ചെയ്തശേഷമാണ് ഫോൺ വിളിച്ചു നോക്കാൻ പോയ ആൾ തിരികെ വന്നത്.......
"ഡോർ തുറക്കുന്ന ശബ്ദം കേട്ടവൾ എന്താവും പറയാൻ പോകുന്നതെന്ന ആകാംക്ഷയോടെ ഡോറിന് മുൻപിലേക്ക് മിഴികൾ നട്ടുനിന്നു....
അവൻ വരാൻ വൈകും കുട്ടി പോയിട്ട് നാളെ വന്നോളൂ......!
"ഞാൻ ഒരുപാട് ദൂരെന്നാ വരുന്നത് നാളെയും വരാമെന്ന് പറയുമ്പോൾ........?
പറയാൻ വന്നത് പറയാതെ അവൾ അയാളെ ഒന്ന് നോക്കി.......
അവൻ വരാൻ വൈകും അതുകൊണ്ട് നാളെ വരാൻ അവനാണ് പറഞ്ഞത് അല്ലാതെ എന്റെ ഇഷ്ട്ടത്തിന് പറഞ്ഞതല്ല
ജോലി കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ എത്ര സമയം വേണേലും ഞാൻ വെയിറ്റ് ചെയ്തോളാം...."
"ജോലി കിട്ടുമെന്ന് ഒരു ഉറപ്പ് പറയാൻ എനിക്കി പറ്റില്ല എല്ലാം അവന്റെ തീരുമാനം ആണ് അതുകൊണ്ട് കുട്ടി ഇന്ന് പോയിട്ട് നാളെ വന്നോളും..."
സാരല്ല്യ ഞാനിവിടെ വെയിറ്റ് ചെയ്തോളാം രാത്രി ആയാലും കുഴപ്പമില്ല......
രാത്രി ആയാൽ കുട്ടിക്ക് തനിയെ പോവാൻ പേടിയാവില്ലേ......?
ഇല്ല.... ആ സാറ് വരുന്നത് വരെ ഞാനിവിടെ എവിടെയെങ്കിലും നിന്നോളാം......
"എന്നാ അവിടെ നിൽക്കണ്ട ഇവിടേക്ക് കയറി ഇരുന്നോളും ഉമ്മറത്തെ വിലകൂടിയ സോഫസെറ്റ് കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു
വേണ്ട ഞാനിവിടെ നിന്നോളാം ....
എനിക്കി കുറച്ചു വെള്ളം തരാമോ..
പേടിച്ചു പേടിച്ചുകൊണ്ട് അവൾ ചോദിച്ചു.....
ഇപ്പൊ കൊണ്ട് വരാം......
"നല്ല സ്നേഹം ഉള്ളവർ ആണെന്ന് തോന്നുന്നു പണത്തിന്റെ അഹങ്കാരം ഒന്നും അയാളിൽ കാണുന്നില്ല......
വെള്ളം ചോദിച്ചു കുറച്ചു കഴിഞ്ഞില്ല അപ്പോഴേക്കും ജ്യൂസുമായി ഒരു പെൺകുട്ടി പുഞ്ചിരിയോടെ ഉമ്മറത്തേക്ക് കടന്നുവന്നു....
ദേ ഈ ജ്യൂസ് കുടിക്കി......
അയ്യോ ജ്യൂസ് ഒന്നും വേണ്ടായിരുന്നു എനിക്കി വെള്ളം മതി....
"കുഴപ്പമില്ല കുടിച്ചോ ഇവിടെ ജോലി അന്വേഷിച്ചു ആര് വന്നാലും അവർക്ക് കൊടുക്കാറുണ്ട്...
താങ്ക്യൂ.....
ഇവിടുത്തെ മോള് ആവും അല്ലെ...?
അല്ല മരുമോൾ ആണ്..
എന്താ കുട്ടിയുടെ പേര്....?
എന്റെ പേര് കല്യാണി..
ജ്യൂസ് കുടിച്ച ഗ്ലാസ് തിരികെ വാങ്ങികൊണ്ടവൾ പറഞ്ഞു അവിടെ നിൽക്കണ്ട ഇവിടേക്ക് കയറി ഇരുന്നോളു...
"അപ്പോഴും ആ വീട്ടിലേക്ക് കയറിയിരിക്കാൻ അവൾക്ക് എന്തോ ഒരു മടി തോന്നി.... അതുകൊണ്ട് അവൾ ആ മുറ്റത്ത് തന്നെ സ്ഥാനം പിടിച്ചു........!
=========================
ഉമ്മാ.........ഉമ്മാ...........
എന്താ സഫ ഇങ്ങനെ വിളിച്ചു കൂവുന്നത്.....?
ആഹ് ഉമ്മ ഇവിടെ ഉണ്ടായിരുന്നോ....?
ഇല്ല ഞാനിപ്പൊ വിമാനത്തിൽ നിന്നും ഇറങ്ങിയതെ ഉള്ളൂ.....
അയ്യേ അളിഞ്ഞ കോമഡി......
നീ ഇപ്പൊ എന്തിനാ എന്നെ വിളിച്ചു കൂവിയത്.......?
ഉമ്മാന്റെ പുന്നാര മോൻ സുൽത്താൻ എവിടെ പോയതാ രാവിലെ തന്നെ......
ആാാ എനിക്കി അറിയില്ല.....
"അത് കളളം... ഉമ്മ അറിയാതെ അവനെങ്ങും പോവില്ല...... അവനെ കാത്ത് എത്ര സമയമായ് ഒരു പെൺകുട്ടി വെയിറ്റ് ചെയ്തു നിൽക്കുന്നു.....
അതിന് ആ കുട്ടിയോട് ആരെങ്കിലും പറഞ്ഞോ അവനെ കാത്തു നിൽക്കാൻ നാളെ വരാനല്ലേ ഉപ്പ ആ കുട്ടിയോട് പറഞ്ഞത്...
നാളെ വരാൻ എന്തെങ്കിലും പ്രയാസം കാണും അതാവും എത്ര വൈകിയാലും അവനെ കണ്ടിട്ടേ പോവുള്ളൂ എന്ന് പറഞ്ഞത്......
എങ്കിൽ പിന്നെ അവനെ പറഞ്ഞിട്ട് കാര്യമില്ല.."
ആ കുട്ടിയോട് ഉമ്മാക്ക് എന്തെങ്കിലും ചോദിക്കാമായിരുന്നില്ലേ..
എന്ത് ചോദിക്കാൻ......?
വീട്ട് ജോലി എന്തെങ്കിലും അറിയുമോന്ന് ചുമ്മാ സുൽത്താന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിൽക്കണോ.....?
അത് നിനക്കും ചോദിക്കാലോ..."
ഞാൻ പെൺകുട്ടികളോടൊന്നും അങ്ങിനെ സംസാരിക്കാറില്ല അയാം ഡീസന്റ് ബോയ്....
പിന്നെ ഒരു ഡീസന്റ് മോൻ വന്നിരിക്കുന്നു........എന്നെകൊണ്ട് പറയിപ്പിക്കണ്ട.....!
ഈൗൗൗൗ.... ഉമ്മാനെ നോക്കി ഒന്ന് ഇളിച്ചുകൊണ്ടവൻ ഉമ്മറത്തേക്ക് നടന്നു......
അതേയ്.......
"എന്തോ ആലോചിച്ചു നിൽക്കുന്ന കല്യാണിയെ നോക്കി കൊണ്ടായിരുന്നു സഫ വിളിച്ചത്...... അവന്റെ ശബ്ദം കേട്ട ഉടനെ അവൾ തിരിഞ്ഞു നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.......
"ഇവിടെ ഇങ്ങനെ നിന്നാൽ സുൽത്താന് അത് ഇഷ്ട്ടം ആവില്ല വീട്ടിൽ ആര് വന്നാലും കയറി ഇരിക്കണം എന്നത് നിർബന്ധം ആണ് കുട്ടി ഇവിടെ നിൽക്കുന്നത് കണ്ട് അവൻ വന്നാൽ ജോലി തരാൻ വിചാരിച്ചാലും കിട്ടില്ല അതുകൊണ്ട് കുട്ടി ഇവിടേക്ക് കയറി ഇരുന്നോളു.......
അവന്റെ വാക്ക് കേട്ട്
മനസ്സില്ലാമനസ്സോടെ അവൾ ബാഗും മാറോട് അടുക്കിപ്പിടിച്ച് ഉമ്മറത്തെ സോഫയിലേക്ക് ഇരുന്നു......
"സമയം വൈകുതോറും അവളിൽ പേടി നിറയാൻ തുടങ്ങി..... ജോലി കിട്ടില്ലെന്നെങ്ങാനും പറഞ്ഞാൽ ഈ രാത്രിയിൽ ഞാൻ എങ്ങനെ ഒറ്റക്ക് പോവും ആ സാറിനെ ആണേൽ കാണുന്നുമില്ല....... ഈശ്വര എത്രയും പെട്ടന്ന് ആ സറൊന്നും വന്നാൽ മതിയായിരുന്നു........ ഓരോന്ന് ഓർത്തിരിക്കുമ്പോഴാണ് ഗേറ്റ് കടന്ന് ഒരു കാർ അതി സ്പീഡിൽ വരുന്നത് കണ്ടത് കാർ കണ്ടതും അവൾ വേഗം സോഫയിൽ നിന്ന് എണീറ്റ് പുറത്തേക്കിറങ്ങി നിന്നു ആ കാറിൽ ഇരിക്കുന്ന ആള് ആവണേ സുൽത്താൻ എന്ന് പ്രാർത്ഥനയോടെ
അപ്പോഴേക്കും ആ വീട്ടിലുള്ളവർ പലരും ഉമ്മറത്തേക്ക് വന്നിരുന്നു....
"ദേ വന്നല്ലോ കാത്തിരുന്ന ആള്...... എന്ന് അവിടുത്തെ ഉപ്പ പറയുമ്പോഴേക്കും ഫോണും ചെവിയിൽ വെച്ച് കാറിൽ നിന്നിറങ്ങിയ ആളെ കണ്ടവൾ അത്ഭുതപ്പെട്ട് നിന്നുപോയി.....
"ഒരുനിമിഷം മുൻപിൽ നിൽക്കുന്നവനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു..സൗന്ദര്യത്താൽ കടഞ്ഞെടുത്ത രൂപം മറ്റുള്ളവരിൽ നിന്നും അവനെ കുറിച്ച് കേട്ടറിയുമ്പോൾ മനസ്സിൽ അവന്റെയൊരു സാങ്കല്പിക ചിത്രം പതിഞ്ഞു കിടപ്പുണ്ടായിരുന്നു എന്നാൽ ഇന്നേവരെ മനസ്സിൽ പകർത്തി വെച്ച രൂപത്തെക്കാൾ ഒരു പടി മുകളിലാണ് അവനിൽ നിറയുന്ന സൗന്ദര്യമെന്ന് ഓർത്തു പോയവൾ... "
"മറ്റൊന്നിലേക്കും ശ്രദ്ധിക്കാൻ കഴിയാത്ത വിധം കണ്ണുകൾ അവനിൽ തന്നെ അടിമപ്പെട്ടു പോവുന്ന ഭംഗിയിൽ മുൻപിൽ നിൽക്കുമ്പോൾ അവനിൽ പതിയുന്ന നോട്ടം മാറ്റാൻ കഴിയാതെ ആരും നിന്ന് പോവും.. "
"ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസുമായിരുന്നു അവന്റെ വേഷം.. വെളുത്തു മെലിഞ്ഞ ഉയരമുള്ള ശരീരമായത് കൊണ്ട് തന്നെ ആ ഡ്രസ്സ് അവനിൽ വല്ലാത്തൊരു ആകർഷണം നിറച്ചു..കഴുത്തറ്റം നീണ്ടു കിടക്കുന്ന മുടിയും കട്ട താടിയും മീശയും അവന്റെ മുഖസൗന്ദര്യം എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.. "
"ഈശ്വരാ എന്തൊരു ഭംഗിയാ ഈ മനുഷ്യൻ.. ശരിക്കും ഒരു രാജകുമാരനെ പോലെയുണ്ട് അല്ലെങ്കിൽ ഈ വീടിന്റെ രാജകുമാരൻ തന്നെയായിരിക്കും ഇത്.. അതുകൊണ്ടാണല്ലോ സുൽത്താൻ വരാതെ തീരുമാനം പറയാൻ പറ്റില്ലെന്ന് പറഞ്ഞത്..!
"സുൽത്താനിൽ നിന്നും നോട്ടം മാറ്റാതെ അവൾ സ്വയം ഓരോന്ന് ഓർത്ത് നിൽക്കുമ്പോഴാ ആരെയും ഒന്ന് നോക്കുക പോലും ചെയ്യാതെ ഫോണിൽ മാത്രം ശ്രദ്ധ കൊടുത്തുകൊണ്ടവൻ സ്പീഡിൽ തന്നെ അകത്തേക്ക് കയറി പോയി ..അത് കണ്ട കല്യാണിയുടെ മുഖത്ത് നിരാശ പടർന്നു..."
ഓഹ്...ഒന്ന് നോക്കിയാൽ എന്താ അങ്ങേരെ സൗന്ദര്യം കുറഞ്ഞു പോവുമോ.. ഒന്നും ഇല്ലേലും എന്നെ കാണാനും അത്യാവശ്യം ഭംഗിയില്ലേ.. അങ്ങേരെ പോലെ ആരും കണ്ണും തള്ളി നിന്ന് പോവില്ലെങ്കിലും അത്യാവശ്യം സൗന്ദര്യം എല്ലാം എനിക്കും ഉണ്ട്... ശോ ഒരുപാട് നാളായിട്ടുള്ള ആഗ്രഹം ആയിരുന്നു സുൽത്താനെ കാണുക എന്നത്... "
പക്ഷെ കണ്മുൻപിൽ കണ്ടിട്ടും ഒന്ന് സംസാരിക്കാൻ പോയിട്ട് അരികിൽ നിന്നൊന്ന് നോക്കാൻ പോലും കഴിഞ്ഞില്ലല്ലോ.. കഷ്ടം ആയി പോയി..
"നീ ഇവിടേക്ക് എന്തിനാ വന്നത്.. ജോലി ചെയ്യാനോ അതോ മറ്റുള്ളവരുടെ സൗന്ദര്യം ആസ്വദിക്കാനോ..?
"സുൽത്താൻ പോവുന്നത് നോക്കി നിരാശയോടെ നിന്ന കല്യാണി ആത്മഗതം പോലെ അത് പറഞ്ഞു കഴിഞ്ഞതും അവൾക്ക് മുൻപിൽ ഗൗരവത്തോടെയുള്ള ആ ചോദ്യം ഉയർന്നും ..!!!
തുടരും...
✍️മുഹമ്മദ് റാഫി
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം