തന്റെ കഴുത്തിൽ പതിഞ്ഞ കരുത്തുറ്റ കൈകളുടെ തണുപ്പും കഴുത്തിൽ പതിയുന്ന ചൂട് നിശ്വാസവും നീലിമയുടെ ശരീരത്തിൽ വിറയൽ പടർത്തി.
താലി ചാർത്തി കഴിഞ്ഞാണ് അവന്റെ മുഖത്തേക്ക് നീലിമ നോക്കിയത്. ഇളം കാപ്പിക്കുരു കണ്ണുകളിൽ അവളുടെ കണ്ണൊന്നുടക്കി.
പൂജാരി നൽകിയ താലത്തിൽ നിന്നു കുങ്കുമം നെറ്റിയിൽ ചാർത്തുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ മുഖത്തുഴിഞ്ഞു.
വെപ്രാളത്തോടെ മുഖം കുനിച്ചെങ്കിലും ആ കാപ്പിക്കുരു കണ്ണുകൾ തന്നെ കൊത്തിവലിക്കന്നത് പോലെ തോന്നി അവൾക്ക്.
അവന്റെ മുഖത്തെ ഭാവം എന്തെന്നറിയാൻ ഒരിക്കൽ കുടി മുഖം ഉയർത്തി നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു അവൾക്ക്.
ആ വലിയ വീട്ടിലെ വേലക്കാരി....
അങ്ങനെ പറയരുത് പണ്ട് രാജാക്കന്മാർ ഭരിക്കുന്ന കാലം ആയിരുന്നെങ്കിൽ രാജകുമാരിയുടെ തോഴി എന്നോ ദാസിയെന്നോ മറ്റോ പറയാമായിരുന്നു.
രാജകുമാരിയെ സ്വയം വരം ചെയ്യാൻ വന്ന രാജകുമാരൻ ആണ് ഇപ്പോൾ തോഴിയെ താലി ചാർത്തിയിരിക്കുന്നത്.
ഇനി എന്തൊക്കെ സംഭവിക്കും എന്നവളോർക്കേ അവളുടെ വലം കൈയിൽ കരുത്തുറ്റ കൈ ചേർത്തു പിടിച്ചു കൊണ്ടു പ്രദഷിണം വെയ്ക്കാൻ ഉള്ള നിർദേശം അനുസരിച്ചു നടന്നിരുന്നു അവർ.
ആ സമയം അടുത്തേക്ക് വന്ന അവന്തിക പരിഹാസത്തോടെ നീലിമയെ നോക്കി.
നീലിമ താഴേക്ക് നോക്കി നടന്നു.
നീ എന്താടാ.... എന്നെ പറ്റി കരുതിയത്...... ദാരിദ്രവാസിയായ നിന്നെ കൊണ്ടു ഞാൻ എന്റെ കഴുത്തിൽ താലി കെട്ടിക്കും എന്നോ.....
ഇത്രയും ആളുടെ മുന്നിൽ നീ മുഖം കുനിച്ചു നിന്നില്ലേ.... അതായിരുന്നു എന്റെ ആവശ്യം.... അത് നടന്നപ്പോൾ എന്റെ പ്രതികാരം തീർന്നു. പക്ഷെ... ബോണസ് പോലെ നീ ഇവളുടെ കഴുത്തിൽ താലി കെട്ടിയത് എനിക്കങ്ങു ഇഷ്ടം ആയി ഒരുപാട്.....
പൊട്ടിച്ചിരിച്ചു കൊണ്ടു അവൾ പറഞ്ഞപ്പോൾ ശ്രീകോവിലിനു മുന്നിൽ ഒരിക്കൽ കൂടി തൊഴുതു പടിയിറങ്ങുമ്പോൾ ഇന്നലെ വൈകുന്നേരം അവന്തിക തന്നെ കാണാൻ വന്ന കാര്യം ഓർത്തു പോയി അഭിമന്യു.
അവന്റെ ചുണ്ടിലും ആർക്കും മനസിലാവാത്ത വിധം ഒരു ചിരി വിരുന്ന് വന്നു പോയി.
മോനെ......... എന്റെ മകൾ നിന്നെ ചതിച്ചതാണെന്നു അറിയാതെയാണ് ഞാൻ ബഹളം ഉണ്ടാക്കിയത്..... എന്നോട് ക്ഷമിക്കണം......
അവന്തികയുടെ അച്ഛൻ രവീന്ദ്രൻ അവന്റെ അടുത്ത് വന്നു പറഞ്ഞപ്പോൾ അവൻ ചിരിയോടെ അയാളെ നോക്കി.
സാരമില്ല അങ്കിൾ.......
ഞാൻ ഇന്നെന്റെ വിവാഹം ആണെന്ന് മാത്രമേ എന്റെ മുത്തശ്നോടും മുത്തശ്യോടും പറഞ്ഞിട്ടുള്ളു... ഞാൻ ആരെ വിവാഹം കഴിക്കുന്നു എന്നു പറഞ്ഞിട്ടില്ല.... അതുകൊണ്ട് വധു മാറിയത് എനിക്കു പ്രശ്നം അല്ല.... അവരുടെ ആഗ്രഹം നടക്കണം അത്രയേ എനിക്കു വേണ്ടു.......
അഭിമന്യുവിന്റെ ചുണ്ടിൽ നിറഞ്ഞ ചിരിയായിരുന്നു.
അങ്കിളിന്റെ മകൾ ഇന്നലെ എന്നോട് സംസാരിച്ചത് നാളെ ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തണം എന്നാണ്..... അതിനു എനിക്കു സമ്മതം ആണോ എന്നല്ല....
അപ്പോൾ പിന്നെ സംഭവം അല്പം ഗുരുതരം ആയിരിക്കും അല്ലോ......
രവീന്ദ്രനെ നോക്കി ചെറു പരിഹാസത്തോടെ തന്നെ അവൻ പറഞ്ഞു.
അയാൾ ചുറ്റും ഒന്ന് നോക്കി തങ്ങളുടെ സംസാരം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നു.
അതുകണ്ടവൻ ചിരിയോടെ അയാളുടെ ചുമലിൽ തട്ടിയിട്ട് നീലിമയോടപ്പം മുന്നോട്ട് നടന്നു.
ഈ വിവാഹം നടക്കാൻ ഉണ്ടായ സാഹചര്യം ആയിരുന്നു അപ്പോൾ അവന്റെ മനസ്സിൽ.
ഇന്നലെ ഉച്ചയ്ക്ക് ലഞ്ച് ബ്രെക്ക് കഴിഞ്ഞ സമയം ആണ് അവന്തിക മേഡം തന്റെ അടുത്തേക്ക് വന്നത്.
അഭിമന്യു എനിക്കു പ്രധാനപെട്ട ഒരു കാര്യം പറയാനുണ്ട്.... ഒന്നെന്റെ കുടെ പുറത്തേക്ക് വരുമോ......
അവളുടെ ചോദ്യം കേട്ട് അവൻ മുഖം ഉയർത്തി.
മേഡം..... എനിക്കു കുറച്ചു വർക്ക് പെന്റിങ്ങ് ആണ് ഞാനിത് ഇപ്പോൾ തന്നെ തീർത്തിട്ട് പെട്ടന്ന് വരാം.
അഭിമന്യു.വളരെ വിനയത്തോടെ പറഞ്ഞു.
അതുവേണ്ട...... എനിക്കു ഇപ്പോൾ പറയേണ്ട കാര്യം ഇപ്പോൾ പറയണം... ഞാൻ പറയുന്നത് നീയിങ്ങനെ അനുസരിച്ചാൽ മതി.
അവൾ ധാർഷ്ട്യത്തോടെ പറഞ്ഞപ്പോൾ അഭിമന്യു പെട്ടെന്ന് ചെയ്ത വർക്ക് നിർത്തി വേച്ചു അവളുടെ കൂടെ പുറത്തേക്ക് പോകുകയായിരുന്നു.
അഭിമന്യു.... അവന്തികയുടെ കൂടെ ഒരു കോഫി ഷോപ്പിലേക്കണ് പോയത്.
നാളെ രാവിലെ നീ എന്റെ കഴുത്തിൽ ഒരു താലി ചാർത്തി തരണം... അതിനു എത്രയാ
വേണ്ടത് എന്നു പറഞ്ഞാൽ മതി ഞാൻ സെറ്റിൽ ചെയ്യാം.
അഭിമന്യു ദേഷ്യം നിറഞ്ഞ മുഖം മുഖം മറച്ചു കൊണ്ടു ഞെട്ടലോടെ അവളെ നോക്കി. അപ്പോഴേക്കും
ഇതാ..... നാളെ തനിക്കു ഇടാനുള്ള ഡ്രസ്സ്..... ഇത് ഇട്ടു വേണം നാളെ വരാൻ.......
ഒരു കവർ അവനു നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞപ്പോൾ അവൻ അതിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി.
എന്താ പറ്റില്ലേ.... തന്റെ വിലകുറഞ്ഞ ഡ്രസ്സ് ഒന്നും ധരിച്ചു വന്നേക്കരുത് എന്നെ നാണം കെടുത്താൻ...... പറഞ്ഞില്ലാന്നു വേണ്ട......
എന്റെ കഴുത്തിൽ താലി കേട്ടുന്നവൻ അല്പം നിലവാരം ഉള്ള ഡ്രസ്സ് ധരിക്കണം അതെനിക്ക് നിർബന്ധമാണ്.
അല്പം ദേഷ്യത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ പെട്ടെന്ന് അതു കൈനീട്ടി വാങ്ങി.
ഒക്കെ മേഡം.... ഞാൻ ചെയ്തോളാം....
അവൻ പതിയെ പറഞ്ഞു.
ഇനി എന്നോട് ഒന്നും പറയാനില്ലല്ലോ........ എനിക്കു പോകാമല്ലോ ......
തന്റെ മുഖത്തേക്ക് നോക്കി യാതൊരു ഭവമാറ്റവും ഇല്ലാതെ ചോദിക്കുന്നവളുടെ മുഖത്തേക്ക് അവൻ തുറിച്ചു നോക്കി.
വിളിച്ചു വരുത്തിയതും ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞതും എല്ലാം അവളാണ് എന്നിട്ടാണ് അവളുടെ ചോദ്യം. അവൻ മനസിലോർത്തു.
എന്നിട്ടും നിസാരമായി പറഞ്ഞത് രാവിലെ അമ്പലത്തിൽ ചെന്നു അവളുടെ കഴുത്തിൽ താലി കെട്ടണം എന്നാണ് അതിനു കൂലിയായി ചോദിക്കുന്ന രൂപ തരാം എന്നു...
എത്രയെന്നു തനിക്ക് തീരുമാനിക്കാം... അതാണ് ഡിമാന്റ്... ഉള്ളിൽ ചെറു ചിരിയോടെ അവനോർത്തു.
അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നവന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു അവൾ.
എടൊ.......
തന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ.... വായിനോക്കി ......
പല്ല് കടിച്ചു അവളൊരു ഈർഷ്യയോടെ തന്നെ പറഞ്ഞു.
സോറി മേഡം..... ഞാൻ പെട്ടെന്ന് എന്തോ ഓർത്തു പോയി...
സോറി.....
അവൻ പെട്ടെന്ന് വിനയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
എനിക്കു ഇനി ഒന്നും പറയാനില്ല.. എന്തുണ്ടെങ്കിലും മേഡം തീരുമാനിച്ചാൽ മതി........
അവൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ അവൻ തന്നെ കളിയാക്കുകയാണോ എന്ന ഒരു ഭാവത്തിൽ അവൾ അവനെ ഒന്നിരുത്തി നോക്കി.
മേഡം പൊയ്ക്കോളൂ.......
അവൻ ആ ഭാവം അറിയാത്തപോലെ അവളോട് വീണ്ടും പറഞ്ഞു.
Ok....
നാളെ കൃത്യസമയം എത്തിയിരിക്കണം എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കരുത് ഞാൻ പറഞ്ഞതൊക്കെയും ചെയ്യണം മറക്കേണ്ട.......ഒരിക്കൽ പറഞ്ഞത് വീണ്ടും പറയുന്നത് എനിക്കു ഇഷ്ടമല്ല എന്നറിയാലോ എന്നിട്ടും ഞാൻ പറയുന്നത് ഈ കാര്യം അത്രയും ഇമ്പോര്ടന്റ്റ് ആയതു കൊണ്ടാണ്......
മനസിലാവുന്നുണ്ടോ തനിക്കു.....
അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കികൊണ്ട് അവൾ ചോദിച്ചു.
വെറുതെ ഒന്ന് തലയാട്ടൽ മാത്രം ആയിരുന്നു അവന്റെ മറുപടി.
എന്നാൽ ഞാൻ പോകുന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ തന്ന നമ്പറിൽ വിളിച്ചാൽ മതി.......
ഗൗരവത്തോടെ പറഞ്ഞു കൊണ്ടവൾ ദൃതിയിൽ അവിടെ നിന്നും നടന്നു അവിടെ പാർക്ക് ചെയ്ത കാറിലേക്ക് കയറി
അവൾ പോയ ഭാഗത്തേക്ക് തന്നെ നോക്കി അവനൊന്നു ദീർഘാശ്വാസം എടുത്തു. ആ കവറുമായി എഴുന്നേറ്റു.
അപ്പോഴേക്കും എവിടെ നിന്നോ രണ്ടു പേർ അവന്റെ അടുത്തേക്ക് വന്നു.. അവർ അവനെ കൂട്ടി അവിടെ പുറത്തു ഒരു ഭാഗത്തു ആരും ശ്രദ്ധിക്കാത്ത വിധം നിർത്തിയിട്ട കാറിനടുത്തേക്ക് നടന്നു.
അവൻ ആ കവർ അവരെ ഏൽപ്പിച്ചു. ഒരുവൻ കാറിന്റെ ബാക്ക് ഡോർ തുറന്നു കൊടുത്തപ്പോൾ അതിലേക്ക് കയറി സിറ്റിലേക്ക് ചാരി അവൻ കണ്ണടച്ചു കിടന്നു.
രണ്ടു പേരിൽ ഒരാൾ ഡ്രൈവിങ് സീറ്റിലും മറ്റെയാൾ കോഡ്രൈവർ സീറ്റിലേക്കും കയറി ഇരുന്നു.അവർ അവന്റെ ബോഡിഗാർഡ്സ് ആണെന്ന് തോന്നിപ്പിക്കുന്നുണ്ടായിരുന്നു.
സാർ.......
ഒരുവൻ തിരിഞ്ഞു നോക്കികൊണ്ട് വിളിച്ചു.
വീട്ടിലേക്ക്.......
അവന്റെ മുഴക്കം ഉള്ള സ്വരം ഉയർന്നു.
പെട്ടെന്ന് തന്നെ ആ കാർ നഗരത്തിന്റെ തിരക്കുകളിലേക്ക് ഒഴുകി നീങ്ങി.
സാർ........
ഇനി........
കോഡ്രൈവർ സിറ്റിലിരുന്നിരുന്നവൻ പതിയെ മുഖം തിരിച്ചു.
നാളെ രാവിലെ അമ്പലത്തിൽ താലി കെട്ട്...,.
കണ്ണു തുറക്കാതെ തന്നെയുള്ള മറുപടി വന്നപ്പോൾ അവൻ മുഖം തിരിച്ചു റോഡിലെ തിരക്കിലേക്ക് നോക്കി.
ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ അവരുടെ കാർ വിശാലമായ മുറ്റത്തു ചെന്നു നിന്നു.
ചെറുതും മനോഹരവും ആയ ഒരു വീടായിരുന്നു അത്.
അവൻ അകത്തേക്ക് വരുന്നതും നോക്കി രണ്ടു വൃദ്ധദമ്പതികൾ ഇരിക്കുന്നുണ്ടായിരുന്നു. അവനെ കണ്ടയുടൻ അവരുടെ മുഖം തിളങ്ങി.
വന്നോ........ ഞാൻ കരുതി ഇന്നും ഞങ്ങളെ പറ്റിച്ചു എന്നു....
എന്തു തിരക്കാണ് മനുക്കുട്ടാ നിനക്കു......
അവർ ചിരിയോടെ അവനു നേരെ കൈ നീട്ടി.
അങ്ങനെ ഞാൻ പറ്റിക്കുമോ.....എനിക്കറിയില്ലേ.. ഇന്നു കൂടെ ഞാൻ വന്നില്ലെങ്കിൽ ഇവിടെ നിരാഹാരം തുടങ്ങും എന്ന് എനിക്കറിയാലോ....
അവൻ വളരെ പതിയെ പറഞ്ഞു കൊണ്ടു രണ്ടു പേരുടെയും നടുവിലായി ഇരുന്നു.
നീ എന്തിനാ മനുക്കുട്ടാ... നീ ഇങ്ങനെ ഓടുന്നെ...... ഇവിടെ ഞങ്ങളുടെ അടുത്ത് നിന്നാൽ പോരെ നിനക്കു...... എന്തിനാ അങ്ങോട്ടും ഇങ്ങോട്ടും ഓടി കഷ്ടപ്പെടുന്നത്......
ഇതൊന്നും ഒരു കഷ്ടപ്പാട് ഒന്നുമല്ല.....
ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്......
ഞാൻ പ്രധാനപെട്ട ഒരു കാര്യം പറയാൻ വേണ്ടിയാണു ഇപ്പോൾ ഇങ്ങോട്ട് വന്നത്...
രണ്ടാളും നാളെ എന്റെ കൂടെ വരണം.
എന്റെ വിവാഹമാണ് നാളെ........
അവന്റെ വാക്കുകൾ കേട്ട് അവർ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.
വിവാഹമോ........
പെട്ടെന്ന് എന്താ ഇങ്ങനെ.......
ആ വൃദ്ധരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അതിനു എന്റെ മുത്തശ്നും മുത്തശിയും കരയുന്നത് എന്തിനാ......
സന്തോഷിക്കയല്ലേ വേണ്ടത്.....
ഞാനൊരു കല്യാണം കഴിക്കണം എന്നല്ലേ രണ്ടാളുടെയും ആഗ്രഹം.....
അവൻ സംശയത്തോടെ ചോദിച്ചു.
അതൊക്കെ ശരി തന്നെ..... പക്ഷെ...... പെട്ടെന്ന് ഒരു വിവാഹം... ഇത്രയും നാളും ഒന്നും പറയാതെ.......
അയാളുടെ വാക്കുകൾ വീണ്ടും വിറപൂണ്ട്.
ഞങ്ങൾ നിന്റെ ആരുമല്ല എന്നു തോന്നുന്നുണ്ടോ മനുക്കുട്ടാ..... നിനക്കു......
അതുകേട്ടയുടൻ അവൻ അവരുടെ അടുത്ത് നിന്നു ചാടി എഴുന്നേറ്റു.
അങ്ങനെ തോന്നിയോ രണ്ടു പേർക്കും ഞാൻ ആരുമല്ല എന്നു......
എനിക്കു ഒരു പെൺകുട്ടിയെ ഇഷ്ടം ആയിരുന്നു..... പക്ഷെ.... എന്റെ സാഹചര്യം ഒരു വിവാഹം കഴിക്കാൻ പറ്റിയത് ആയിരുന്നില്ല ഇത്രയും നാളും.....
ഇപ്പോഴും അതേ.....
മനു രണ്ടുപേരുടെയും കൈ ചേർത്തു പിടിച്ചു കൊണ്ടു അവർക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു.
എന്റെ വിവാഹം രണ്ടു പേരുടെയും സ്വപ്നമല്ലേ.... അത് സംഭവിക്കുന്നു അത് മാത്രം ആലോചിച്ചു സന്തോഷത്തോടെ ഇരിക്ക്......
നാളെ അഭിമന്യു രാഘവ് വിവാഹിതൻ ആവുന്നു....
രണ്ടു പേരുടെയും ചുളിഞ്ഞ മുഖത്തു മെല്ലെതഴുകി കണ്ണുകൾ തുടച്ചു കൊണ്ടവൻ പറഞ്ഞപ്പോൾ അവരുടെ മുഖം വിടർന്നു.
എന്താ..... സന്തോഷിക്കുന്നോ.... അതോ കരയുന്നോ.....
കപട ദേഷ്യത്തോടെ അവൻ ചോദിച്ചപ്പോൾ അവന്റെ കൈയിൽ രണ്ടുപേരും ചുന്ദമർത്തിയിരുന്നു.
ഞങ്ങളുടെ മനുക്കുട്ടന്റെ കല്യാണം ഞങ്ങൾക്ക് സന്തോഷം തന്നെ അല്ലേ......
അവർ പറഞ്ഞപ്പോൾ അവൻ ചിരിയോടെ അകത്തേക്ക് നടന്നു.
അഭിമന്യു രാഘവ്......
നമ്മുടെ ഭാഗ്യമാണവൻ വിവാഹമേ വേണ്ടെന്നു പറഞ്ഞവൻ പെട്ടെന്ന് വന്നു അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി എന്നാലും എനിക്കു സന്തോഷം തോന്നുന്നു നമ്മുടെ വാക്കിനവൻ വില കല്പിച്ചല്ലോ.....
യശോധരാമ്മ വാസുദേവന്റെ കൈയിൽ പിടിച്ചു അഭിമാനത്തോടെ പറഞ്ഞപ്പോൾ അയാളും തൃപ്തിയോടെ തലയാട്ടി.
അപ്പോൾ.........
നാളെ..... എന്റെ വിവാഹമാണ്..... അറിയാലോ നിനക്കു....... എന്നെ ഒരുക്കേണ്ടത് നീയാണ്.......
നീലിമയെ നോക്കി പറയുമ്പോൾ അവളുടെ മുഖത്തേക്ക് നോക്കിയില്ല അവൾ.
ഞാൻ ആരെയാണ് വിവാഹം കഴിക്കുന്നത് എന്നറിയുമോ നിനക്കു...... കുനിഞ്ഞ മുഖം പിടിച്ചുയർത്തി ചോദിച്ചവൾ.
ഇല്ലെന്നവൾ തലയാട്ടിയപ്പോൾ തന്നെ അവളുടെ തലയ്ക്കു ശക്തമായ ഒരു കിഴുക്കു കിട്ടിയിരുന്നു.
തുടരും.
🥰🥰🥰🥰
സ്നേഹത്തോടെ ❤️❤️❤️
เดชเตเดฐเดงเดพเดจ เดชเตเดฐเดถเตเดจเด
เดชเตเดฐเดงเดพเดจ เดชเตเดฐเดถเตเดจเด
เดชเตเดฐเดงเดพเดจ เดชเตเดฐเดถเตเดจเด