Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

കാവ്യഹൃദയം - മത്സരഫലം

26 നവംബര്‍ 2019

പ്രിയപ്പെട്ടവരേ ,

പ്രതിലിപി സംഘടിപ്പിച്ച 'കാവ്യഹൃദയം ' എന്ന കവിതാ രചനാ മത്സരത്തിൻ്റെ ഫലം പുറത്തു വന്നിരിക്കുന്നു.

മുൻപ് പല വട്ടം ഇത് മാറ്റിവെക്കേണ്ടി വന്നതിൽ എല്ലാ  പ്രിയപ്പെട്ട മത്സരാർത്ഥികളോടും  വായനക്കാരും ക്ഷമ ചോദിക്കുന്നു. 

അതിഗംഭീരമായ പ്രതികരണമാണ് ഈ മത്സരത്തിന് നിങ്ങളുടെ ഭാഗത്തു നിന്ന് ലഭിച്ചത്. ഏകദേശം ആയിരത്തി നാനൂറോളംവ്യത്യസ്ത കവിതകൾ ഈ മത്സരത്തിലേക്ക് കൃത്യമായി സമര്‍പ്പിക്കപ്പെട്ടു.ഈ മത്സരത്തെ ഇത്രയും വലിയൊരു വിജയമാക്കി മാറ്റിയതിന്, നിങ്ങൾക്കോരോരുത്തർക്കും ടീം പ്രതിലിപിയുടെ ഹൃദയം നിറഞ്ഞ നന്ദി.

ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാര ജേതാവായ പ്രിയ കവി ശ്രീ ശ്രീനിവാസൻ തൂണേരിയാണ് ഈ മത്സരത്തിലെ രചനകൾ മൂല്യനിർണ്ണയം നടത്തിയത്.

ഈ മത്സരത്തിൽ ഒന്നാം സമ്മാനം 5000 രൂപ നേടിയ രചന: മൗനം

രചയിതാവ് : രമ പിഷാരടി 

 

ഈ മത്സരത്തിൽ രണ്ടാം സമ്മാനം 3000 രൂപ നേടിയ രചന: പരിദേവനം 

(അഞ്ച് കവിതകൾ ഒരു രചനയ്ക്ക് ഉള്ളിൽ തന്നെയാണ് ഈ രചയിതാവ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ലഭിക്കുന്ന രചനയ്ക്കുള്ളിലെ രണ്ടാമത്തെ കവിതയായ  'പരിദേവനം' ആണ് സമ്മാനാർഹമായ കവിത. ഇതിൽ ഉള്ള മറ്റു നാല് കവിതകൾ അല്ല )  

രചയിതാവ് : അനിത കെ എസ് 

 

 ഈ മത്സരത്തിൽ മൂന്നാം സമ്മാനം 2000 രൂപ നേടിയ രചന: മരണത്തെക്കുറിച്ച്

രചയിതാവ് : സചിന്ത് പ്രഭ

 

ഈ മത്സരത്തിൽ നാലാം സമ്മാനം 1000 രൂപ നേടിയ രചന: രണഭൂമികള്‍

രചയിതാവ് : ശ്രീദേവി വിജയന്‍

 വിജയികള്‍ക്ക് ടീം പ്രതിലിപിയുടെ അഭിനന്ദനങ്ങള്‍!!!


പ്രൈസ് മണി അയച്ചു തരുന്നതിനായി വിജയികളെ ഞങ്ങള്‍ ഉടന്‍ തന്നെ ബന്ധപ്പെടുന്നതാണ്

 

സമ്മാനാര്‍ഹമായ രചനകള്‍ തെരഞ്ഞെടുത്ത രീതി

പ്രസിദ്ധ കവിയും ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാര ജേതാവുമായ ശ്രീ ശ്രീനിവാസൻ തൂണേരിയാണ് ഈ മത്സരത്തിലെ രചനകൾ മൂല്യനിർണ്ണയം നടത്തിയത്.

അദ്ദേഹത്തിന്റെ കുറിപ്പ് താഴെക്കൊടുക്കുന്നു

"അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമകാലീന മലയാള കവിതയുടെ പരിഛേദമായി എടുത്തു കാണിക്കാൻ കഴിയും വിധം ശ്രദ്ധേയമായ രചനകൾ ഇല്ലെങ്കിൽ കൂടിയും തങ്ങളാലാവും വിധം ഗൗരവത്തോടെ കവിതയെയും തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളെയും സമീപിക്കുന്നു എന്ന ഒറ്റക്കാരണത്താൽ മൂല്യനിർണയത്തിനായി ലഭിച്ച 350 രചനകളും ശരാശരിക്കു മുകളിൽ നിലവാരമുള്ളവയായിരുന്നു എന്ന് പറയേണ്ടി വരും. ( ഏകദേശം 1400ൽ അധികം കവിതകളിൽ നിന്നും, ഒരു പ്രാഥമിക ജൂറി ഷോർട്ട് ലിസ്റ്റ് ചെയ്ത 350 കവിതകൾആണ് മൂല്യനിർണയതിനായി നൽകിയത് )"

"ആശയ പ്രകാശനം ഭംഗിയായി നിർവ്വഹിക്കാൻ കവിയെ സഹായിക്കുന്ന പ്രധാന ഘടകമാണ് പദസമ്പത്ത്.നിരന്തരമായ ഉപയോഗത്തിലൂടെ പഴകിപ്പോയ കാവ്യബിംബങ്ങളും പദാവലികളും മിക്ക രചനകളെയും സാധാരണ നിലവാരത്തിൽ തളച്ചിടും എന്നതിനാൽ പുതിയ പുതിയ പദഘടനകളും ആഖ്യാനരീതികളും സ്വായത്തമാക്കിയില്ലെങ്കിൽ മാറിയ സാഹചര്യത്തിൽ വേറിട്ട സ്വരം കേൾപ്പിക്കാനാവില്ല. പരന്ന വായനയുടെ അഭാവം മിക്ക രചനകളിലും മുഴച്ചു നിൽക്കുന്നു."


"എന്നിരുന്നാലും ഒന്നാം സ്ഥാനത്തിനർഹമായ മൗനം എന്ന കവിത ആശയ വ്യക്തത കൊണ്ടും ഘടനാ തലത്തിലുള്ള സൂക്ഷ്മത കൊണ്ടും വേറിട്ടുനിൽക്കുന്നു.സാമ്പ്രദായികമായ താളാത്മകതയിൽ ഊന്നിനിന്നു കൊണ്ട് എന്നാൽ ഒട്ടും മടുപ്പിക്കാതെ പറയാനുദ്ദേശിച്ച ആശയം ഭംഗിയായി പ്രതിഫലിപ്പിച്ചു ഈ രചന.രചയിതാവിന് അഭിനന്ദനങ്ങൾ.
രണ്ടാമതെത്തിയ പരിദേവനം എന്ന കവിതയ്ക്കും ഈ വിശേഷണങ്ങൾ യോജിക്കും.കാലികമായ അവസ്ഥാവിശേഷങ്ങളെ തീക്ഷ്ണമായി വരച്ചുകാട്ടുന്നു ഈ രചന.കടുത്ത മത്സരത്തിനൊടുവിൽ, കൂടുതൽ ശില്പ പരമായ ഏകാഗ്രത പുലർത്തുന്നു എന്ന കാരണത്താലാണ് മൗനം എന്ന കവിത ഒന്നാമതെത്തിയത്. മൂന്നാം സ്ഥാനം ലഭിച്ച മരണത്തെക്കുറിച്ച് എന്ന രചന പുതുകവിതയുടെ സ്വഭാവത്തിലുള്ള താണ്. നിരന്തരമായ പരിശീലനത്തിന്റെ അപര്യാപ്തതയാണ് കൂടുതൽ മനോഹരമാക്കാൻ കഴിയുമായിരുന്ന ഈ കവിതയെ അല്പം വാചാലവും അനാകർഷകവും ആക്കിത്തീർത്തത്.എങ്കിൽക്കൂടിയും പ്രതിഭാസമ്പന്നനായ ഒരു കവിയെ ഈ രചനയിൽ കാണാനാനാവുന്നുണ്ട് .നാലാമതെത്തിയ രചനയും സാമ്പ്രദായികമായ രചനാശൈലിയിൽ എഴുതപ്പെട്ടതാണെങ്കിലും ആനുകാലിക വിഷയങ്ങളെ നന്നായി പ്രതിപാദിക്കുന്ന ഒന്നാണ്.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് വിജയികൾക്ക് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ....."

 - ശ്രീനിവാസൻ തൂണേരി  

 

ഗദ്യ രൂപത്തിലുള്ള ഫ്രാചനകൾക്കായുള്ള ഒരുപാട് മത്സരങ്ങൾക്കിടയിൽ, കവിതകൾക്കായുള്ള ഒരു മത്സരം ഞങ്ങൾക്ക് ഒരു നല്ല മാറ്റമായി അനുഭവപ്പെട്ടു. നിങ്ങൾക്കും അങ്ങനെ തന്നെ ആയിരുന്നു എന്ന് കരുതുന്നു. അതിനാലായിരിക്കണം ഇത്രയധികം രചനകൾ സമർപ്പിക്കപ്പെട്ടത്.

ഈ മത്സരത്തിന്‍റെ ഭാഗമായത്തിനും, രചനകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയതിനും എല്ലാ എഴുത്തുകാർക്കും വായനക്കാർക്കും നന്ദി. ഇനിയും വ്യത്യസ്തമായ ഒട്ടേറെ മത്സരങ്ങളുമായി പ്രതിലിപി നിങ്ങളുടെ മുന്നിലേക്കെത്തുന്നതാണ് .

ആശംസകളോടെ,

ടീം പ്രതിലിപി