നിങ്ങൾക്ക് വായിക്കേണ്ട ഭാഷ തിരഞ്ഞെടുക്കൂ
ഇരട്ട കുട്ടികളുടെ അമ്മ മൗനം തളം കെട്ടി നിന്ന ആ ദീർഘ ദൂര കാർ യാത്ര അന്ന് അവസാനിച്ചത് സ്നേഹതീരം എന്ന ആ ബോർഡിന്റെ മുന്നിലായിരിന്നു... ചുളുക്കു വീണു പരു പരുത്ത അവരുടെ കൈ തണ്ടയിലേക്ക് ആ മകൻ കൈ ചേർത്തു ...
ഭാവം അഹംഭാവം.... ഞാന് എന്ത് ചിന്തിക്കുന്നോ അതല്ലേ ഞാന്.. എന്റെ ചലനങ്ങളിൽ ന്റെ പ്രകൃതത്തിൽ ഞൻ എന്ത് വെളിപ്പെടുത്തുന്നുവോ അതല്ലേ ഞാന്... ഞാന് മോശക്കാരനാകാം .. അല്ലെൻകിൽ ആണ് അതെന്നിൽ നിന്നു നിന്റെ ചിന്തകൾ വിഭിന്നമായതു കൊണ്ടല്ലേ. നിനക്ക് ഞാനും എനിക്ക് നീയും തമ്മിൽ പിണയുന്ന തെറ്റുകളായി മാറ്റപ്പെടുത്തിയോ കാലവും.. എനിക്ക് ഈ ലോകത്ത് എന്നോട് തന്നെയാണ് കൂടുതൽ സ്നേഹം .... എന്റെ ഈ ഉത്തരമാണോ നിന്റെ ഉള്ളിൽ എന്നെ മോശക്കാരനാക്കിയത്.. എനിക്ക് എന്നോട് തന്നെയല്ലേ ഇഷ്ടകൂടുതൽ വേണ്ടത് , അങ്ങനെയല്ലേ പാടുള്ളു.. ഹോ ഇതും എന്റെ ചിന്തകൾ, കറുത്ത കടലാസിൽ പൊതിഞ്ഞ എന്റെ സ്വാർത്ഥ ചിന്തകൾ ആണല്ലോ എല്ലാം .. എന്റെ ശരീരം അല്ല, അതിനുള്ളിലെ ഒഴുകി നിറയുന്ന രക്തതുള്ളികളും അല്ല. ഏത് നിമിഷവും അവസാനിക്കാൻ കാത്തുനിൽക്കുന്ന മിടിക്കുന്ന ഹൃദയവും അല്ല, ചുറ്റുപാടിൽ നിന്നും ഞാന് ആർജ്ജിചെടുത്ത എന്റെ വിശ്വാസപ്രമാണങ്ങൾ. എന്റെ മാത്രം ശരികൾ, എന്റെ കാഴ്ചപ്പാടുകൾ , എന്റെ വാചാലത, എന്റെ കോപം, ഞാന് എന്ന ഭാവം.. അത് തന്നെയാണ് ഞാൻ.. ഞാന് എന്ന വിഭവത്തിലേ പാചക കൂട്ടുകളെ നിനക്കും ഇനിയും വേണ്ടെന്നാണോ.. എന്റെ ചേരുവകൾ നിന്റെ അഭിരുചിക്കും പിന്നോക്കമായി കഴിഞ്ഞിരിക്കുന്നു.. അതേയ്.. ഞാന് ഞാൻ മോശക്കാരൻ ആണ്.. കൈവെടിയാത്ത ഞാൻ എന്ന ഭാവത്തോടെ നിറഞാടുന്ന പ്രാകൃതൻ .. അഹംഭാവത്തോടെ ഉല്ലസിച്ചു നടക്കുന്ന സ്വർത്ഥൻ .... പ്രാപഞ്ചിയ പ്രതിഭാസ സത്യങ്ങളെ കൈവിരൽ തുമ്പാൽ നിയന്ത്രിക്കുന്ന കൂട്ടരും, നഗ്നശരീരത്തിന്റെ ജാള്യത തിരിച്ചറിയാൻ കഴിയാത്ത കൂട്ടരും ഒന്നിച്ചു വാഴുന്ന ഈ ഗോളാ മുത്തിൽ കേവലം ഞാൻ ആര് എന്റെ ചിന്തയെന്ത്.. സൂര്യചന്ദ്ര നക്ഷത്രകൂട്ടം മതിക്കുന്ന ക്ഷീരപഥത്തിനോ , അത്തരം കോടാനുകോടികൾ നിലകൊള്ളുന്ന ആകാശഗംഗകൾക്കോ അറ്റമില്ലാതെ ഇന്നും മറഞ്ഞുകിടക്കുന്ന ആ പ്രപഞ്ചമെന്ന സത്യത്തിനോ ആവശ്യം എന്നയല്ലല്ലോ.. എന്റെ ചിന്തകളല്ലല്ലോ.. എന്റെ വികാര,വിചാര,വിനോദ തലങ്ങളെ ഉത്തേചിപ്പിക്കുന്നത് എന്റെ അന്തര്‍ഗ്രന്ഥി സ്രവങ്ങൾ ആണെന്നിരിക്കെ എന്നിൽ നിറയുന്ന പഴിവാക്കുകൾക്ക് എന്ത് പ്രസക്തിയാണുള്ളത് .... ബന്ധനകെട്ടുകളുടെ നൂലാമാലകൾ പൊട്ടിച്ചെറിഞ്ഞു പറക്കണം, മാംസം തിന്നു കൊഴുക്കുന്ന പുഴുക്കൾക്ക് ആഹാരമാവുകയോ, ചുടുകാറ്റിൽ പാറിപറന്നൊരാ ഭാരമില്ലാതെ ധൂമകേതുവായോ ... ഭാവവും ഭാരവും ഇല്ലാതെ... അപ്പോൾ എന്റെ ചിന്തകൾ, എന്റെ കടുംപിടിത്തങ്ങൾ, നിഗമനങ്ങൾ, വാശികൾ, സ്രോതാക്കളില്ലാതെയുള്ള എന്റെ വാചാലതകൾ. എനിക്ക് പകരം നീ ആരെ മാറോട് ചേർക്കും, ഈ മണ്ണിലോ മനസ്സിലോ പകരകാർക്ക് സ്ഥാനമുണ്ടോ..??? എന്റെ മാംസതള നഷ്ടപെടുമ്പോൾ ഉള്ളിലെ ചിന്തകളും ഇല്ലാതാകുമോ. എനിക്കു പറക്കണം, ദേഹിയായികൊണ്ട് ഉയരങ്ങൾ കീഴടക്കണം, കണമായി ഉയരത്തിൽ പറന്നു പറന്നു കത്തുന്ന താപത്തിന് ചൂടേറ്റ് ഉരുകിയൊലിച്ചു ബാഷ്പമായ് മാറണം, ആ പതനമേറ്റ് നിലത്തേക്ക് വീഴണം മേഘങ്ങൾക്കുള്ളിൽ ഒളിച്ച നീർതുള്ളിയെ അമർത്തി ചുംബിച്ചുകൊണ്ട്, മണ്ണിലെ കണങ്ങളിൽ ഇഴുകി ചേരണം. അലിഞ്ഞു അടങ്ങുന്ന മണ്ണിൻ മണവും വഹിച്ചുകൊണ്ട് ഒലിച്ചിറങ്ങണം, കടൽ വെള്ളത്തിന്റെ അഗാതതയിൽ തന്റെ ഒരു തുള്ളി പങ്ക് കലർത്തികൊണ്ട് നീന്തുന്ന മത്സ്യകുഞ്ഞുങ്ങളെ അനുഗമിക്കണം, കാണാൻ കൊതിച്ച കാഴ്ചകൾ ആവോളം കാണണം കേൾക്കാൻ കൊതിച്ച ആരാവങ്ങളിൽ മുഴങ്ങി നിറയണം, നീ ഇല്ലെന്ന തിരിച്ചറിവിൽ മണ്ണിന്റെ മടിത്തട്ടിൽ ഊളയിട്ട് മുങ്ങണം. എന്നിലെ ചിന്തകൾ ശെരിയാണെന്നുള്ള അഹങ്കാരത്തോടെ, ഞാനെന്ന തോന്നൽ ഒരു തോന്നലായി തന്നെ നിർത്തികൊണ്ട്.... പുതു രൂപം പുതു ഭാവം പുതു ചിന്ത... പുതു യാത്രയുടെ ആരംഭം....
ഭാവം അഹംഭാവം.... ഞാന് എന്ത് ചിന്തിക്കുന്നോ അതല്ലേ ഞാന്.. എന്റെ ചലനങ്ങളിൽ ന്റെ പ്രകൃതത്തിൽ ഞൻ എന്ത് വെളിപ്പെടുത്തുന്നുവോ അതല്ലേ ഞാന്... ഞാന് മോശക്കാരനാകാം .. അല്ലെൻകിൽ ആണ് അതെന്നിൽ നിന്നു നിന്റെ ചിന്തകൾ വിഭിന്നമായതു കൊണ്ടല്ലേ. നിനക്ക് ഞാനും എനിക്ക് നീയും തമ്മിൽ പിണയുന്ന തെറ്റുകളായി മാറ്റപ്പെടുത്തിയോ കാലവും.. എനിക്ക് ഈ ലോകത്ത് എന്നോട് തന്നെയാണ് കൂടുതൽ സ്നേഹം .... എന്റെ ഈ ഉത്തരമാണോ നിന്റെ ഉള്ളിൽ എന്നെ മോശക്കാരനാക്കിയത്.. എനിക്ക് എന്നോട് തന്നെയല്ലേ ഇഷ്ടകൂടുതൽ വേണ്ടത് , അങ്ങനെയല്ലേ പാടുള്ളു.. ഹോ ഇതും എന്റെ ചിന്തകൾ, കറുത്ത കടലാസിൽ പൊതിഞ്ഞ എന്റെ സ്വാർത്ഥ ചിന്തകൾ ആണല്ലോ എല്ലാം .. എന്റെ ശരീരം അല്ല, അതിനുള്ളിലെ ഒഴുകി നിറയുന്ന രക്തതുള്ളികളും അല്ല. ഏത് നിമിഷവും അവസാനിക്കാൻ കാത്തുനിൽക്കുന്ന മിടിക്കുന്ന ഹൃദയവും അല്ല, ചുറ്റുപാടിൽ നിന്നും ഞാന് ആർജ്ജിചെടുത്ത എന്റെ വിശ്വാസപ്രമാണങ്ങൾ. എന്റെ മാത്രം ശരികൾ, എന്റെ കാഴ്ചപ്പാടുകൾ , എന്റെ വാചാലത, എന്റെ കോപം, ഞാന് എന്ന ഭാവം.. അത് തന്നെയാണ് ഞാൻ.. ഞാന് എന്ന വിഭവത്തിലേ പാചക കൂട്ടുകളെ നിനക്കും ഇനിയും വേണ്ടെന്നാണോ.. എന്റെ ചേരുവകൾ നിന്റെ അഭിരുചിക്കും പിന്നോക്കമായി കഴിഞ്ഞിരിക്കുന്നു.. അതേയ്.. ഞാന് ഞാൻ മോശക്കാരൻ ആണ്.. കൈവെടിയാത്ത ഞാൻ എന്ന ഭാവത്തോടെ നിറഞാടുന്ന പ്രാകൃതൻ .. അഹംഭാവത്തോടെ ഉല്ലസിച്ചു നടക്കുന്ന സ്വർത്ഥൻ .... പ്രാപഞ്ചിയ പ്രതിഭാസ സത്യങ്ങളെ കൈവിരൽ തുമ്പാൽ നിയന്ത്രിക്കുന്ന കൂട്ടരും, നഗ്നശരീരത്തിന്റെ ജാള്യത തിരിച്ചറിയാൻ കഴിയാത്ത കൂട്ടരും ഒന്നിച്ചു വാഴുന്ന ഈ ഗോളാ മുത്തിൽ കേവലം ഞാൻ ആര് എന്റെ ചിന്തയെന്ത്.. സൂര്യചന്ദ്ര നക്ഷത്രകൂട്ടം മതിക്കുന്ന ക്ഷീരപഥത്തിനോ , അത്തരം കോടാനുകോടികൾ നിലകൊള്ളുന്ന ആകാശഗംഗകൾക്കോ അറ്റമില്ലാതെ ഇന്നും മറഞ്ഞുകിടക്കുന്ന ആ പ്രപഞ്ചമെന്ന സത്യത്തിനോ ആവശ്യം എന്നയല്ലല്ലോ.. എന്റെ ചിന്തകളല്ലല്ലോ.. എന്റെ വികാര,വിചാര,വിനോദ തലങ്ങളെ ഉത്തേചിപ്പിക്കുന്നത് എന്റെ അന്തര്‍ഗ്രന്ഥി സ്രവങ്ങൾ ആണെന്നിരിക്കെ എന്നിൽ നിറയുന്ന പഴിവാക്കുകൾക്ക് എന്ത് പ്രസക്തിയാണുള്ളത് .... ബന്ധനകെട്ടുകളുടെ നൂലാമാലകൾ പൊട്ടിച്ചെറിഞ്ഞു പറക്കണം, മാംസം തിന്നു കൊഴുക്കുന്ന പുഴുക്കൾക്ക് ആഹാരമാവുകയോ, ചുടുകാറ്റിൽ പാറിപറന്നൊരാ ഭാരമില്ലാതെ ധൂമകേതുവായോ ... ഭാവവും ഭാരവും ഇല്ലാതെ... അപ്പോൾ എന്റെ ചിന്തകൾ, എന്റെ കടുംപിടിത്തങ്ങൾ, നിഗമനങ്ങൾ, വാശികൾ, സ്രോതാക്കളില്ലാതെയുള്ള എന്റെ വാചാലതകൾ. എനിക്ക് പകരം നീ ആരെ മാറോട് ചേർക്കും, ഈ മണ്ണിലോ മനസ്സിലോ പകരകാർക്ക് സ്ഥാനമുണ്ടോ..??? എന്റെ മാംസതള നഷ്ടപെടുമ്പോൾ ഉള്ളിലെ ചിന്തകളും ഇല്ലാതാകുമോ. എനിക്കു പറക്കണം, ദേഹിയായികൊണ്ട് ഉയരങ്ങൾ കീഴടക്കണം, കണമായി ഉയരത്തിൽ പറന്നു പറന്നു കത്തുന്ന താപത്തിന് ചൂടേറ്റ് ഉരുകിയൊലിച്ചു ബാഷ്പമായ് മാറണം, ആ പതനമേറ്റ് നിലത്തേക്ക് വീഴണം മേഘങ്ങൾക്കുള്ളിൽ ഒളിച്ച നീർതുള്ളിയെ അമർത്തി ചുംബിച്ചുകൊണ്ട്, മണ്ണിലെ കണങ്ങളിൽ ഇഴുകി ചേരണം. അലിഞ്ഞു അടങ്ങുന്ന മണ്ണിൻ മണവും വഹിച്ചുകൊണ്ട് ഒലിച്ചിറങ്ങണം, കടൽ വെള്ളത്തിന്റെ അഗാതതയിൽ തന്റെ ഒരു തുള്ളി പങ്ക് കലർത്തികൊണ്ട് നീന്തുന്ന മത്സ്യകുഞ്ഞുങ്ങളെ അനുഗമിക്കണം, കാണാൻ കൊതിച്ച കാഴ്ചകൾ ആവോളം കാണണം കേൾക്കാൻ കൊതിച്ച ആരാവങ്ങളിൽ മുഴങ്ങി നിറയണം, നീ ഇല്ലെന്ന തിരിച്ചറിവിൽ മണ്ണിന്റെ മടിത്തട്ടിൽ ഊളയിട്ട് മുങ്ങണം. എന്നിലെ ചിന്തകൾ ശെരിയാണെന്നുള്ള അഹങ്കാരത്തോടെ, ഞാനെന്ന തോന്നൽ ഒരു തോന്നലായി തന്നെ നിർത്തികൊണ്ട്.... പുതു രൂപം പുതു ഭാവം പുതു ചിന്ത... പുതു യാത്രയുടെ ആരംഭം....
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം